പാടല നഖം രചിച്ച 

രാഗം: 

ഉശാനി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

ശാപമോചനം

കഥാപാത്രങ്ങൾ: 

തോഴി(മാർ)

പാടല നഖം രചിച്ച കാമലേഖനങ്ങളും കÿ

ടാക്ഷഭൃംഗ ഭ്രൂലതാ പ്രലോഭനങ്ങളും

ഏറ്റു ബോധമറ്റു പണ്ഡു പുത്രനിന്നു ചൊല്ലുമുി  

കേട്ടിടാമൊളിച്ചു വാണു കുഞ്ജവാടിയിൽ സഖി കുഞ്ജവാടിയിൽ

അരങ്ങുസവിശേഷതകൾ: 

ദേവസ്ത്രീകൾ പോകുന്നു. രംഗത്തേക്ക് അർജ്ജുനൻ ഉർവശിയുടെ കൈകേർത്തു കൊണ്ട് പ്രവേശിക്കുന്നു.

ഇളകിയാട്ടം

അർജ്ജുനൻ;     ‘ സ്വതവെ മൃദുലങ്ങളായ നിന്റെ വിരലുകളിൽ ഇങ്ങിനെ തഴമ്പു കാണുന്നതെന്താണ്?’  

ഉർവശി           ‘ വീണവായിക്കുന്നവരിൽ ഞാൻ വിദുഷിയാണ് ഈ തഴമ്പുകൾ എനിക്കു സന്തോഷമുളവാക്കുന്നു. ആട്ടെ, ഞാ തഴമ്പുള്ളതു കാരണം യോദ്ധാക്കളും സന്തോഷിക്കാറില്ലേ? യുദ്ധത്തിനിടയിൽ നിങ്ങളുടെ വില്ലെങ്ങാനും ഒടിഞ്ഞു പോയാലോ എന്ന് ഞാൻ വ്യാകുലപ്പെടുന്നു.’

അർജ്ജുനൻ        ‘ എന്റെഗാണ്ഡീവം അനശ്വരമാണ് അഗ്നിദേവൻ സമ്മാനിച്ച ഈ വില്ല്  എനിക്ക് തോൽവി നൽകിയിട്ടില്ല.’

ഉർവശി :          ‘ നിന്റെ ആവനാഴിയിൽ അമ്പൊടുങ്ങിയാലോ?’

അർജ്ജുനൻ :      ‘ എന്റെ ആവനാഴിയും അമ്പൊടുങ്ങാത്തതാണ്.’

ഉർവശി  :         ‘ നിന്റെ വലതു കൈ തളർന്നാലൊ?’?

അർജ്ജുനൻ:        ‘ ഞാൻ സവ്യസാചിയാണ്.എനിക്ക് രണ്ടു കൈകളും       ഒരുപോലെ സ്വാധീനമാണ്

ഉർവശി  :          ‘ നിന്റെ മനസ്സു തളർന്നാലോ’

അർജ്ജുനൻ :       ‘ഞാൻ ഗുഡാകേശനാണ്.ആലസ്യത്തേയും ഉറക്കത്തേയും    ജയിച്ചവനാണ്.’

ഉർവശി  ;          ‘അർജ്ജുനാ നീ പൗരുഷത്തിന്റെ പൂർണ്ണതയാണ് നിന്നെ ലഭിച്ചത് എന്റെഭാഗ്യം.’

(സഞ്ചരിക്കുന്നതിനിടയിൽ അവർ ഒരു സ്ഫടികക്കൊട്ടാരത്തിന്റെ സമീപത്തെത്തുന്നു.)