വാനരോത്തമ, വാക്കുകൾ കേൾക്ക

രാഗം: 

ആഹരി

താളം: 

ചെമ്പട

ആട്ടക്കഥ: 

ബാലിവിജയം

കഥാപാത്രങ്ങൾ: 

സുഗ്രീവൻ

വാനരോത്തമ, വാക്കുകൾ കേൾക്ക മേ വാനരോത്തമ!

ആനവരോടമർചെയ്യും വണ്ണം മാനസമതിൽ ബഹുമദസമ്പൂർണ്ണം

കാനനമതിലിഹ വരികിൽ തൂർണ്ണം നൂനം ദശമുഖനുചിതം ദണ്ഡം.

അണ്ടർകുലേശനു കുണ്ഠിതമേകിന കണ്ടകനാം ദശകണ്ഠനെ നേരേ

കണ്ടാലവനുടെ കണ്ഠമതെല്ലാം ഘണ്ഡിപ്പതിനിഹ വേണ്ട വിചാരം.

കാലാരാതിവസിച്ചരുളുന്നൊരു കൈലാസത്തെയിളക്കിയ ഖലനെ

കാലപുരത്തിനയപ്പതിനിന്നൊരു കാലവിളംബനമരുതേ തെല്ലും;

മോക്ഷാപേക്ഷിമഹാജനഭക്ഷരൂക്ഷാശയനാം രാക്ഷസവരനേ

വീക്ഷണസമയേ ശിക്ഷിപ്പതിനിഹ

കാൽക്ഷണമരുതൊരുപേക്ഷ മഹാത്മൻ!

അർത്ഥം: 

വാനരോത്തമ! കേട്ടാലും. ദേവന്മാരോട് യുദ്ധം ചെയ്യുന്നപോലെ അഹങ്കാരത്തോടേ ഈ കാട്ടിലേക്ക് വരികയാണെങ്കിൽ ഉടനടി രാവണനെ ദണ്ഡിപ്പിക്കുന്നത് ഉചിതം തന്നെയാണ്. ദേവേന്ദ്രനു മാനഹാനി ഉണ്ടാക്കിയ ക്ഷുദ്രശത്രുവായ അവനെ നേരിട്ടു കഴുത്തോരോന്നും അറുക്കുവാൻ മടിക്കണ്ടതില്ല. അന്തകാന്തകൻ വാണരുളുന്ന ശ്രീകൈൽസാസത്തെ കുത്തിയിളക്കിയ ആ ദുഷ്ടനെ കാലപുരത്തിലേയ്ക്കയക്കുവാൻ ഒട്ടും താമസിക്കണ്ടാ.