ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ

ആട്ടക്കഥ: 

രാവണവിജയം

ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ

വീണാശു സംയതി തളർന്നു

പരവശമിയന്നു പരിജനമുഴന്നു

നന്ദിയൊടു നവനിധികൾ- ചെന്നുടനെടുത്തവനെ-

നന്ദനവനത്തിനു നടന്നു.

ഹാഹാരവം ക്വചന ഹീഹീരവം ക്വചന

ഹാഹന്ത ഹന്ത ജനഘോഷം

ഹതവിമതശേഷം ബലമുടനശേഷം.

നിശിചരകുലാധിപതി- നിശിതശരപീഡയൊടു-

ദിശി ദിശി നടന്നു ഗതരോഷം.

സീമാതിപാതിഭുജ ഭൂമാദശാസ്യനഭി-

രാമാബലാജനകദംബം,

അധരജിതബിംബം, സുലളിത നിതംബം

വിവിധ ധനനിചയമപി- വിശദമണി നിവഹമിവ

ശിവ ശിവ കവർന്നു ബത സർവം.

പ്രാണാധിപം സമിതി കാണാതെയങ്ങു ചില

രേണായതാക്ഷികൾ കരഞ്ഞും

പലവഴി തിരഞ്ഞും, ചില മൊഴി പറഞ്ഞും,

അണിമതിയൊടവരെ മുഖ- മണി കരുതി സാശ്രുമഷി-

കണകലുഷിതാന്തമതുനേരം.

നേത്രാംബുപൂരമതിമാത്രം ഗളിച്ചതിനു

പാത്രം ഭവിച്ച കുചകുംഭം,

ലുളിതഗിരിഡംഭം, മിളിതഭയകമ്പം.

അതിവിവശമോടുമള- മളവതിനുടെ ഭരം കൊണ്ടു-

കതിപയപദങ്ങളവർ നിന്നും

പ്രാസാദഭൂമികളിൽ ആസാദിതാവദന-

ഭാസാ ജിതാംബുരുഹമാലാ,

സുരയുവതിബാലാ അതിചപലശീലാ,

ത്ധണ ത്ധണിത മണിവലയ- മുരസി കരതാഡനമൊ-

ടണികുഴലിമാരുടെ വിലാപം.

‘ഉഭയം പദങ്ങളുടെ സഭയം തൊഴുന്നു വയ-

മഭയം തരേണമവിളംബം‘ –

ഇതി രിപു കദംബം, ബത നിരവലംബം

വടിവിനൊടു രജനിചര- മുടിയിലണിയുന്ന മണി-

യടിമലരിൽ വീണു സകുടുംബം.