എങ്ങുനിന്നെഴുന്നരുളി സുരാധിപ

രാഗം: 

ഭൈരവി

താളം: 

ചെമ്പട

ആട്ടക്കഥ: 

നളചരിതം രണ്ടാം ദിവസം

കഥാപാത്രങ്ങൾ: 

കലി

ഉപവനതലേ സൗധേ വാപീതടേ മണിമന്ദിരേ-

പ്യനിശമടതി സ്വൈരം ദാരൈർന്നളേ രതിലാലസേ

ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി

പ്രകടിതനിജാടോപം പാപം പദാനതമൂചിരേ.

പല്ലവി:

എങ്ങുനിന്നെഴുന്നരുളി സുരാധിപ,

ദഹനശമനവരുണൈരമാ?

അർത്ഥം: 

ശ്ലോകസാരം: കാമലോലുപനായിത്തീർന്ന നളൻ ഉദ്യാനത്തിലും അന്തഃപുരത്തിലും കുളപ്പുരമാളികയിൽപ്പോലും ദമയന്തിയോടൊപ്പം കാമക്രീഡാസക്തനായി സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോൾ സ്വർഗ്ഗത്തിലേക്കു പോകുന്ന ഇന്ദ്രാദികളെ വഴിയിൽവച്ച്‌ കലി കണ്ടുമുട്ടി. കാൽവണങ്ങിയ അവനോടു സംസാരിക്കാനായി ദേവന്മാർ നിന്നു.

സാരം: സുരാധിപാ, അഗ്നി യമൻ വരുണൻ ഇവരോടൊപ്പം എവിടേക്ക്‌ എഴുന്നള്ളുന്നു?

അരങ്ങുസവിശേഷതകൾ: 

കലിദ്വാപരന്മ​‍ാരുടെ തിരനോട്ടം. ഇന്ദ്രന്റെ സമീപത്തേക്ക്‌ അവർ പ്രവേശിച്ച്‌ പദം.