ദാശപതേ ഭവാനാശയതാരിങ്കൽ

രാഗം: 

ഘണ്ടാരം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

ദാശപതേ! ഭവാനാശയതാരിങ്ക-

ലാശു കോപമുളവായതെന്തിങ്ങിനെ?

ലേശമെന്നാലുമിദ്ദാശപ്പരിഷയ്ക്കു

മോശം വരുത്തുവാനാശിച്ചതില്ല ഞാൻ

കീശ കുലോത്ഭവനേഷ ഞാനെങ്കിലും

ദാശരഥിയുടെ ദൂതനെന്നോർമ്മ മാം

ആശുഗപുത്രൻ ഹനൂമാനഹം തവ

നാശകനല്ലൊരു മിത്രമത്രേ സഖേ!

സ്വാമിയാം രാമനും ശ്രീമതി സീതയും

ശ്രീമാനം സൗമിത്രി താനും ഗുണാംബുധേ!

സാമോദം വന്നുവാഴുന്നു ഭരദ്വാജ-

മാമുനി തന്നുടെ സന്നിധൗ സന്മതേ!

ഉൽപ്പല ലോചനൻ കെൽപ്പോടയോദ്ധ്യയിൽ

തൃപ്പദം വെക്കും അടുത്തനാൾ നിർണ്ണയം

ഇപ്പരമാർത്ഥം ഭവാനോടു ചൊല്ലുവാൻ

കൽപ്പിച്ചയച്ചു മാം കാരുണ്യവാരിധി

വന്നുരഘുവരനെന്നു ഭരതനോ-

ടിന്നുതന്നേ മുദാ ചെന്നു ചൊല്ലീടേണം

എന്നാലിതാ ഗമിക്കുന്നേനയോദ്ധ്യക്കു

ചെന്നു ചേരാൻ വഴി നന്ദ്യാ കഥിക്കെടോ!