പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും

രാഗം: 

ഭൈരവി

താളം: 

ചെമ്പ

ആട്ടക്കഥ: 

അര്‍ജ്ജുന വിഷാദ വൃത്തം

കഥാപാത്രങ്ങൾ: 

ജയദ്രഥന്‍

പഞ്ചപുരുഷന്മാര്‍ക്കു കാന്തയായ് കഴിഞ്ഞീടും
പാഞ്ചാലി തന്നിലീ സൈന്ധവന്‍ ഭ്രമിയ്ക്കുമോ?
മാരദാഹാലല്ല, വൈരാലതെല്ലാം.
ആ, രണാങ്കണത്തില്‍ നിന്നും, ആരണ്യേ ഗമിച്ചു
പരമേശപാദം ഭജിച്ചു, വരങ്ങള്‍ ലഭിച്ചു
അരികളിനിയിവനു തൃണ സദൃശമറികോമലേ!