പ്രാണനായകാ ജഗൽപ്രാണനന്ദനാ

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

പാഞ്ചാലി

പ്രാണനായകാ! ജഗൽപ്രാണനന്ദനാ! മമ

വാണി കേട്ടാലും മഹാപ്രാണവിശ്രുതകീർത്തേ!

ഒട്ടല്ല താപം ഭവാൻ വിട്ടുപോയിടുന്നതിൽ

കഷ്ടമിണയോടു വേർപ്പെട്ട കോകിലപോലായ് ഞാൻ

ഇഷ്ടപ്രിയസാന്നിദ്ധ്യം മട്ടോലുമ്മൊഴിമാർക്കു

തുഷ്ടിഹേതുകങ്ങളിൽ ശ്രേഷ്ഠതമമല്ലയോ?

കേട്ടിതീവാർത്ത ഭവൽജ്യേഷ്ഠസഭയിൽനിന്നും

മറ്റെന്തു ചൊല്ലൂ, പോയിപ്പെട്ടെന്നു വന്നീടുക

എത്രനാളായി താതവക്ത്രമൊന്നു കണ്ടിട്ടു

തത്രപോവതിനുള്ളിലോർത്തുപോരുന്നു ഞാനും