എന്തിഹ വന്നതെടാ നിശാചര

രാഗം: 

നാഥനാമാഗ്രി

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഭീമൻ

ഇതിവദന്നാസി ചർമ്മധരോരുഷാ

പ്രതിപദം ധരണീം പരികമ്പയൻ

മതിമതാം വരമാശു മരുത്സുതം

മഥിതുമാപതദാഹവലോലുപഃ

എന്തിഹ വന്നതെടാ നിശാചര എന്തിഹ വന്നതെടാ

ചിന്തയിലുള്ളൊരഹന്തകൾകൊണ്ടു

കൃതാന്തപുരത്തിനു യാത്രയായി നീ

പോക വൈകാതെ നീ പൊയ്കയിൽ നിന്നിഹ

പാകാരിതാൻ പോലും പോകുമാറില്ലത്രേ

അർത്ഥം: 

ശ്ലോകം:- യുദ്ധക്കൊതിയനായ അവൻ ഇങ്ങനെ പറഞ്ഞുകൊണ്ട് വാളും പരിചയും ധരിച്ച് ഓരോ കാൽവെയ്പ്പിലും ഭൂമിയെ കുലുക്കി മഹാബുദ്ധിമാനായ വായുപുത്രനെ മർദ്ദിക്കാൻ ഉയർന്ന കോപത്തോടു കൂടി പാഞ്ഞു ചെന്നു.
പദം:- എന്തിനാണ് നീ ഇവിടെ വന്നത്, എടാ മനുഷ്യപ്പുഴുവേ ? ആലോചിയ്ക്കാൻ കഴിയാത്തവനായ (മഠയനായ) നീ ഇവിടെ വന്നതുകൊണ്ട് മരിക്കാൻ പോവുകയാണ്. പെട്ടെന്ന് തന്നെ തടാകത്തിൽ നിന്ന് പോവുക. പാകാരി(=ഇന്ദ്രൻ) പോലും ഇവിടെ വരാൻ ധൈര്യപ്പെടാറില്ല.