മര്‍ക്കടത്തിന്‍ സ്വഭാവമല്ലോയിതു

രാഗം: 

മദ്ധ്യമാവതി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

തോരണയുദ്ധം

കഥാപാത്രങ്ങൾ: 

ലക്ഷ്മണൻ

മര്‍ക്കടത്തിന്‍ സ്വഭാവമല്ലോയിതു

ധിക്കാരമേറെയുണ്ടായ്‌വരുന്നതും

ചെന്നവനെയിന്നാഴികയില്‍തന്നെ

കൊന്നിടുന്നുണ്ടു ഞാന്‍

ചൊല്ലിയ സമയത്തെ മറന്നിട്ടു

കല്യാണമോടവന്‍ വസിച്ചീടുമോ

ഉഗ്രനാകിയ ബാലിയെ കൊന്നു നീ

സുഗ്രീവനെ വധിപ്പാന്‍ ഞാന്‍ പോരുമേ

അർത്ഥം: 

ധിക്കാരക്കൂടുതൽ വാനരന്മാരുടെ സ്വഭാവമാണ്. ഇപ്പോൾ തന്നെ ഞാനവനെ വധിക്കുന്നുണ്ട്. പ്രതിജ്ഞ ചെയ്ത്, അത് മറന്ന് സുഖിക്കാമോ അവൻ? ഉഗ്രപരാക്രമിയായ ബാലിയെ അങ്ങ് വധിച്ചു. ഞാൻ മതി സുഗ്രീവനെ വധിക്കാൻ.