എന്തിതു സമാധിദൃഢബന്ധമഴിയുന്നു മമ?

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

പശ്ചാന്നിശ്ചിത്യപാർത്ഥസ്സപദിചവചനാത്താർക്ഷ്യകേതോസ്സ്വകേതോ-

സ്സോലങ്കരാന്തു ലങ്കാപുരരിപുമഗമച്ചേതസാ വാതസൂനും

താവത്സോപി പ്രതാപീ സുമഹിതകദളീകാനനസ്ഥോ മനസ്ഥ-

ശ്രീരാമഃ ശ്രീഹന്തുമാനാതുലഭുജപരാക്രാന്തിരന്തർവ്യചിന്തീത്

എന്തിതു സമാധിദൃഢബന്ധമഴിയുന്നു മമ?

ഹന്തം നിയമം രാവണാന്തേകകൃപാബലാൽ

അന്തകനുമിന്നു പരിപന്ഥിയായ് വന്നിടുകി-

ലന്തരമതില്ലവനുമന്തമതു വന്നിടും

സ്വാൻതത്തിലെന്നുടയ സ്വാമിയാം രാമനുടെ

കാന്തയാം സീതയുടെ കഴലിണയിലെന്നിയേ

ചെന്താർമിഴികളിലൊരു ചിന്തനമതില്ല മമ

എന്തുപുനരംഗതനുമെന്നോടടുക്കുമോ?

അന്ധസുതരായ പരിപന്ഥികളെ വെൽവതിനു

കുന്തീസുതൻ മനസി ചിന്ത ചെയ്യുന്നു മാം

സന്തോഷമോടു ഹരിസഖനായ പാർത്ഥനുടെ

അന്തികേപോയിടണമതിനില്ല സംശയം

രാമ! പരിപാഹി മാം രാക്ഷസകുലാന്തക!

രാമ! ജയ ജാനകീരമണ! കരുണാനിധേ!

കോമളതരം തവ പദാമലസരോരുഹം

മാമകഹൃദി സ്ഫുരതു മഹിതമിഹ സർവദാ

അരങ്ങുസവിശേഷതകൾ: 

ഈ രംഗം പതിവില്ല ഇപ്പോൾ.