ഓമലുണ്ണികളേ

രാഗം: 

മോഹനം

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

മഹാവിഷ്ണു

(ബ്രാഹ്മണകുമാരന്മാരോട്)

(ബ്രാഹ്മണകുമാരന്മാരോട്)
ഓമലുണ്ണികളേ! നിങ്ങൾ വാമഭാവം തേടീടാതെ

ദാമോദരനോടുംകൂടിപ്പോയാലും നിങ്ങൾ ഭൂമൗ

പാർത്താനന്ദസൗഖ്യഭൂമാവോടും വാണു പിന്നെ

സാമോദമെന്നരികത്തു വന്നിഹ വാണീടാം.

(കൃഷ്ണാർജ്ജുനന്മാരോട്)

സ്നിഗ്ദ്ധാംഗ ഹേ കൃഷ്ണ! വിപ്രപുത്രന്മാരെ വാങ്ങിക്കൊൾക

മൂത്തവനിതല്ലോ കാൺക രണ്ടാമനീ ബാലൻ;

സ്നിഗ്ദ്ധനേഷ മൂന്നാമൻ; ചതുർത്ഥനുമഞ്ചാമനും

പ്രീത്യാ വിപ്രപുത്രന്മാരെ പത്തും വാങ്ങിക്കൊൾക

കൃഷ്ണന്മാരേ! നിങ്ങൾക്കനിശം സംഭവതു മംഗളം

അർത്ഥം: 

പ്രീയപ്പെട്ട ഉണ്ണികളേ, നിങ്ങൾ പ്രതികൂലഭാവം കാട്ടാതെ ശ്രീകൃഷ്ണനോടുകൂടി പോയാലും. ഭൂമിയിൽ ആനന്ദത്തോടെയും സുഖത്തോടെയും ബ്രാഹ്മണനോടുകൂടി വസിച്ചിട്ട് പിന്നെ നിങ്ങൾക്ക് സന്തോഷത്തോടുകൂടി എന്റെ അരികത്തുവന്ന് വസിച്ചീടാം. കൃഷ്ണാർജ്ജുനന്മാരേ, ബ്രാഹ്മണപുത്രന്മാരെ പത്തുപേരേയും പ്രീതിയോടെ വാങ്ങിക്കൊള്ളുക. നിങ്ങൾക്കിനി മംഗളം ഭവിക്കും.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-

മഹാവിഷ്ണു കുട്ടികളെയെല്ലാം കൃഷ്ണാർജ്ജുനന്മാർക്കൊപ്പം അയയ്ക്കുന്നു. മഹാവിഷ്ണുവിനേയും ശ്രീദേവിഭൂദേവിമാരേയും വണങ്ങി കൃഷ്ണാർജ്ജുനന്മാർ കുട്ടികളോടൊപ്പം സന്തോഷത്തോടുകൂടി നിഷ്ക്രമിക്കുന്നു.