ആരയ്യാ! ഈ ബാഹുകൻ

രാഗം: 

കല്യാണി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

നളചരിതം മൂന്നാം ദിവസം

കഥാപാത്രങ്ങൾ: 

വാർഷ്ണേയൻ

കാണുമ്പോൾ ക്ഷണമപി പിന്നിലാമശേഷം
വീണുംപോമപരിചിതൻ വ്യപേതധൈര്യം;
‘തീക്ഷ്ണേയം രഥഗതിവേഗശക്തി‘യെന്നും
വാർഷ്ണേയൻ വലിയൊരു ചിന്ത പൂണ്ടു ചൊന്നാൻ.

പല്ലവി:
ആരയ്യാ! ഈ ബാഹുകൻ
ദേവേന്ദ്രസൂതനോ! പാർക്കിൽ ആരയ്യോ!

അനുപല്ലവി:
വീരാധിവീരൻ കോസലപതി-
സാരഥിയായി ഭൂതലേ വാണിടുന്നോനിവൻ

ചരണം 1:
ആർക്കു പാർക്കിൽ നൈപുണ്യമേവം, മ-
റ്റാർക്കുമേ പാരിൽ കണ്ടീല ഞാനോ,
നേർക്കുനേരെ നിഖിലവും വിദ്യാ
വാക്കിനുള്ളൊരു കൗശലവും,
ഇല്ല തമ്മിലകലവും താരതമ്യശകലവും,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

2
മാർഗ്ഗം പാർക്കിലങ്ങോളം നന്നു
പാർക്കാവോന്നെ,ല്ലാമൊടുക്കമടുക്കത്തു
തേർക്കു, വേഗമനുപമം, ഇതു
നോക്കുവാൻപോലുമാളല്ലേ,
ഇക്കർമ്മത്തിൽനാമല്ലെ, പരിശ്രമിപ്പോരില്ലേ,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

3
മൂഢനാകിൽ ഞാനത്രേ പാരിൽ
പ്രൗഢപരിചയം കൂടിവസിച്ചിട്ടും,
പാടവംകണ്ടു രസിച്ചിട്ടും, തമ്മി-
ലൂഢസൗഹൃദം രമിച്ചിട്ടും
തേടീടിനേനില്ലൊട്ടും ശങ്കാലവം, ഇതു കഷ്ടം,
ഈഷലെന്തിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

അരങ്ങുസവിശേഷതകൾ: 

ബാഹുക വേഗ്ഗം കണ്ട് വാർഷ്ണേയന്റെ ആത്മഗതം.