ജീവനായക തവ ഭാവം

രാഗം: 

വരാളി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയത്തി

ജീവനായക! തവ ഭാവം പകരാനെന്തേ?

വേവുന്നു മമ ചിത്തം പാരം.

ഈവണ്ണം മുഖത്തൊരു വൈവർണ്ണ്യം ഭവാനോർത്തൽ

ഇവളല്പവുമിതിനപ്പുറ മങ്ങൊരു-

ദിവസത്തിലു മറിവീലത്ഭുതമിതു.

മന്നവൻ നിന്നെയഭിനന്ദിച്ചതായ് സമ്മാന-

മൊന്നിനാൽത്തന്നെയൂഹിച്ചിടാം.

എന്നതിനാലാവഴി വന്നതല്ലീവല്ലായ്മ

പിന്നെന്തൊരു കാരണമിന്നിതിനെ-

ന്നെന്നോടിഹ വെളിവായതരുൾചെയ്ക.

കുന്തിയാം തമ്പുരാട്ടി തന്തിരുരമക്കളാകും

അന്തജാതികളൊത്തു സന്തുഷ്ടിതേടുന്നോ?

നീയന്തികേ ചെന്നു കണ്ടോ? കാന്താ! തവ-

സന്താപത്തിനു വകയെന്തെങ്കിലുമവരിൽ കലരുന്നിതോ?

അരങ്ങുസവിശേഷതകൾ: 

അസാവേരിയിലും ഈ പദം പതിവുണ്ട്. 
മലയത്തി ചിന്താഗ്രസ്തയായി മലയനെ കാത്ത് ഇരിക്കുന്നു. മലയൻ പ്രവേശിക്കുന്നു, സമ്മാനങ്ങൾ മലയത്തിക്ക് കൊടുക്കുന്നു. മുഖത്ത് പ്രസന്നഭാവം കാണായ്കയാൽ പദം ആടുന്നു.