കാൽ ക്ഷണം വൈകാതെ

രാഗം: 

കാമോദരി

താളം: 

അടന്ത 56 മാത്ര

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഘടോൽ‌ക്കചൻ

കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്നു
കഴുത്തിലെടുത്തുടനെ ഭുവി
കാംക്ഷിതദിക്കില്‍ ചരിപ്പിച്ചീടാമല്ലോ
കാമഗനാകിയ ഞാന്‍
          
 
തിരശ്ശീല

അർത്ഥം: 

ഇഷ്ടസഞ്ചാരിയായ ഞാന്‍ കാല്‍ക്ഷണം വൈകാതെ നിങ്ങളെയിന്ന് കഴുത്തിലെടുത്തുകൊണ്ട് ഉടനെ ഭൂമിയില്‍ ഇഷ്ടമുള്ള ദിക്കിലൊക്കെ കൊണ്ടുപോകാം.

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം:
പദാഭിനയം കഴിഞ്ഞ് ഘടോത്കചന്‍ ഭീമനെ കെട്ടിചാടി കുമ്പിടുന്നു. ഭീമന്‍ അനുഗ്രഹിക്കുന്നു.
ഘടോത്കചന്‍:‘ബ്രാഹ്മണരേയും മഹര്‍ഷിമാരേയും മറ്റും എന്നോടൊപ്പം വന്നിട്ടുള്ള രാക്ഷസര്‍ എടുത്തുകൊള്ളും. ഭവാന്മാര്‍ മാതാവോടുകൂടി എന്റെ ചുമലില്‍ ഇരുന്നാലും. എന്നാല്‍ പുറപ്പെടുകയല്ലേ?’
ഭീമന്‍:‘അങ്ങിനെ തന്നെ’
ഭീമന്‍ പാഞ്ചാലിയെ പിടിച്ച് ഘടോത്കചനെ ഏല്‍പ്പിക്കുന്നു. ഘടോത്കചന്‍ പാഞ്ചാലിയെ ഇടതുവശത്തേയ്ക്കു നിര്‍ത്തി കുമ്പിടുന്നു. പിന്നെ ഭീമനേയും കുമ്പിട്ട് വലംകൈയ്യില്‍ ഭീമന്റേയും ഇടംകൈയ്യില്‍ പാഞ്ചാലിയുടേയും കൈകള്‍ കോത്തുപിടിച്ച്, ചുമലില്‍ എടുത്തുകൊണ്ടുപോകുന്ന ഭാവത്തില്‍ പിന്നോട്ടുമാറുന്നു. മൂവരും നിഷ്ക്രമിക്കുന്നു.
 

തിരശ്ശീല