താത തവ വചനേന

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

നിവാതകവച കാലകേയവധം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

ചരണം 1:
താതതവവചനേനതാപവുമകന്നുതുലോം
ചേതസിവിഭോകാപിചിന്തവളരുന്നു

ചരണം 2:
പരിപാഹിപരിപാഹിമാം
പരിചോടെപരിപാഹി

ചരണം 3:
എന്നുടെവിയോഗേനയമതനയനാദികൾ
ഖിന്നരായ്‌മേവുന്നുകിന്നുകരവാണിഞാൻ

അർത്ഥം: 

അച്ഛാ, ഇവിടുത്തെ വാക്കുകള്‍കൊണ്ട് നിശ്ശേഷം ദുഃഖമകന്നു. മനസ്സില്‍ ഒരു ചിന്ത വളരുന്നു. രക്ഷിച്ചാലും, രക്ഷിച്ചാലും, വഴിപോലെ രക്ഷിച്ചാലും. എന്റെ വിയോഗത്താല്‍ ധര്‍മ്മപുത്രാദികള്‍ ദു:ഖിതരായി കഴിയുകയാണ്. ഞാന്‍ എന്തുചെയ്യട്ടെ?

അരങ്ങുസവിശേഷതകൾ: 

പദാഭിനയത്തിനു ശേഷം ആട്ടം:
അര്‍ജ്ജുനന്‍ ഇന്ദ്രനെ കെട്ടിചാടി കുമ്പിട്ടിട്ട്, വില്ലുകുത്തിപിടിച്ച് നില്‍ക്കുന്നു.
ഇന്ദ്രന്‍:(അനുഗ്രഹിച്ചിട്ട്) ‘പുത്രാ, നിന്റെ വര്‍ത്തമാനം ധര്‍മ്മപുത്രാദികളെ അറിയിക്കുവാനായി രോമേശമഹര്‍ഷിയെ ഭൂമിയിലേക്ക് അയക്കുന്നുണ്ട്. നീ ഇവിടെ കുറച്ചുകാലം വസിച്ച് എന്നില്‍ നിന്നും ദിവ്യാസ്ത്രങ്ങളും, ചിത്രസേനനെന്ന ഗന്ധര്‍വ്വനില്‍ നിന്നും സംഗീതവും അഭ്യസിക്കുക.’
അര്‍ജ്ജുനന്‍:‘ അവിടുത്തെ കല്പനപോലെ തന്നെ’
അര്‍ജ്ജുനന്‍ കുമ്പിട്ട് ഇന്ദ്രസമീപം നില്‍ക്കുന്നു.

തിരശ്ശീല