ഹേ മഹാനുഭാവ, തേ സ്വാഗതം

രാഗം: 

ഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

ചിരശ്രുതിദൃഢീകൃതപ്രിയനളാഭനെന്നാകിലും തിരസ്കരിണി
കാൺകയാലിവനമർത്ത്യനെന്നോർത്തുടൻ
നിരസ്തവിപുലത്രപാ നിറയുമാദരാശ്ചര്യസം-
ഭ്രമത്തൊടു ദമസ്വസാ നിഭൃതമേവമൂചേ സ്വയം.

പല്ലവി:
ഹേ മഹാനുഭാവ, തേ സ്വാഗതം! കിമധുനാ?

അനുപല്ലവി:
കാമനോ സോമനോ നീ? നി-
ന്നാഗമനം കിന്നമിത്തം?

അർത്ഥം: 

ശ്ലോകാർത്ഥം: വളരെയധികം പറഞ്ഞുകേട്ട്‌ മനസ്സിൽ ഉറപ്പിച്ച രൂപം മുന്നിൽ കണ്ടപ്പോൾ നളനാണോ എന്നു സംശയിച്ചുവെങ്കിലും തിരസ്കരണി കണ്ടതിനാൽ ദേവനായിരിക്കാം എന്നു ചിന്തിച്ച്‌ ആദ്യമുണ്ടായ ലജ്ജ മാറ്റിവച്ചു. ആദരം, ആശ്ചര്യം, സംഭ്രമം ഇവകളോടുകൂടി ദമയന്തി വിനയപൂർവം ഇങ്ങനെ പറഞ്ഞു.

സാരം: അല്ലയോ മഹാനുഭാവ, അവിടത്തേക്ക്‌ സ്വാഗതമല്ലേ ? നീ കാമദേവനാണോ ? അതോ ചന്ദ്രനോ? നീ എന്തിനുവേണ്ടി ഇവിടെ വന്നു ?