ചന്ദ്രകലാധര പാലയമാം

രാഗം: 

ഉശാനി

താളം: 

മുറിയടന്ത 14 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ദുർവ്വാസാവ്

ദുര്‍വ്വാരകോപശാലീ
ദുര്യോധനചോദിതോഥ
ദുര്‍വ്വാസാ: സര്‍വൈരപി ശിഷ്യഗണൈ-
രുര്‍വീശം പ്രാപ സംസ്മരന്‍ ശര്‍വം

ചരണം1:
ചന്ദ്രകലാധര പാലയമാം
ഛന്ദോമയ പരിപാലയമാം
ഇന്ദ്രമുഖാമരവിന്ദിതപാദാരവിന്ദ
കൃപാലയ പാലയ മാം

[നാനാജങ്ങളും കേട്ടുകൊൾവിൻ

നാളൊരു നാഴിക നേരം‌പോലും

നാമം പലതുണ്ടതിലൊരു നാമ-

സങ്കീർത്തനം ചെയ്യണം നാണം വിനാ

മാനവന്മാരെ ധരിച്ചുകൊൾവിൻ

മാനുഷജന്മം പഴുതാക്കാതെ

മാനസതാരിൽ മറന്നുപോകാതെ

സ്മരിച്ചുകൊള്ളേണമേ സാംബശിവം

മൃത്യുഞ്ജയ ത്രിപുരാന്തക മാം

മൃത്യുഭായദിഹ പാഹിതമാം

ഭക്തജനപ്രിയ ജന്മാന്തരേപി ച

ദേഹി ഭവദീയ ഭക്തിമിമാം

തംബുരു രുദ്രവീണാദികളും

താമ്പൂല മാലതീമാലകളും

അംബുജലോചനമാരുമല്ലാനന്ദ-

മാനന്ദമൂർത്തിയെച്ചിന്തിക്കുമ്പോൾ

ജീവജന്തുക്കളെയൊക്കെ മേലിൽ

ജീവിതേശൻ കൊണ്ടുപോകും നൂനം

ഇവണ്ണമുള്ളിലുറപ്പിച്ചെല്ലാവരുമാവോളം

നല്ലതു ചെയ്തുകൊൾവിൻ

വാഹ്നിയിൽ പാറ്റകൾ വീഴും‌പോലെ

മത്യ്സം വലയിലണയും പോലെ

വല്ലാതെ ചാർവ്വാംഗിമാരെ കടാക്ഷവലയിൽ

വീടിടായ്ക സജ്ജനമേ]

ചരണം 2:(മുറുകിയ കാലം)

നന്നല്ല കാമ വിനോദമഹോ
നമ്മുടെ നാഥന്‍ മഹേശവരനെ
നന്നായി സേവിച്ചുകൊള്‍വിനെല്ലാരും
നാനാവിഷയങ്ങള്‍ കൈവെടിഞ്ഞു.

അർത്ഥം: 

ദുര്‍വ്വാരകോപശാലീ:

തടുക്കാനാവാത്ത കോപത്തോടുകൂടിയ ദുര്‍വ്വാസാവുമഹര്‍ഷി ദുര്യോധനപ്രേരണയാല്‍ ശിഷ്യന്മാരോടുകൂടി ശിവനെ സ്മരിച്ചുകൊണ്ട് ധര്‍മ്മപുത്രസമീപം വന്നു.

അരങ്ങുസവിശേഷതകൾ: 

വലതുഭാഗത്ത് പീഠത്തില്‍ ധര്‍മ്മപുത്രന്‍ ഇരിക്കുന്നു. ദുര്‍വ്വാസാവ് ഇടത്തുവശത്തുകൂടി ശിവസ്തുതിയോടെ പ്രവേശിക്കുന്നു.

ദുർവാസാവ് പദത്തിന് മുദ്രകാണിക്കേണ്ടതില്ല. ശിരസ്സിനുമീതെ കൂപ്പുകൈ ഉയർത്തിപിടിച്ചും ദേഹം ഉലഞ്ഞും ഇരുവശങ്ങളിലും മുൻപിൽ മടമ്പുകുത്തിയും വിലങ്ങത്തിൽ കാൽ വെക്കുകയേ വേണ്ടൂ.

ബ്രാക്കറ്റിലെ വരികൾ അരങ്ങത്ത് പതിവില്ല.