കുശികസുത മുനിതിലക

രാഗം: 

പന്തുവരാടി

താളം: 

ചെമ്പ

ആട്ടക്കഥ: 

സീതാസ്വയംവരം

കഥാപാത്രങ്ങൾ: 

ജനകൻ

ജനകനഥ സഭായാം ത്യ്രംബകം പള്ളിവില്ലെ-

ജ്ജനിതകുതുലീലം ദൂതസംഘൈരസംഖ്യൈഃ

ദിനമണി ഗണതുല്യം കൊണ്ടരീച്ചാശുഭൂപന്‍

മുനികുല വരനോടങ്ങാദരാദാബഭാഷേ

കുശികസുത മുനിതിലക മഹിതചരിത

കുശലനയനിലയ കലികലുഷരഹിത

ത്രിപുരഹരമഹിതകാര്‍മ്മുകമിതല്ലോ

നൃപനികരമിതിനെയെടുത്തതി വിവശമായി

ബാലനെങ്കിലുമിവന്‍ ചതുരനെങ്കില്‍

കുലയേറ്റി മുറിച്ചീടേണമിതിനെയധുനാ

അർത്ഥം: 

ശ്ലോകാർത്ഥം:-ജനകന്‍ കൌതുകത്തോടെ വേഗം അസംഖ്യം ദൂതന്മാരേക്കൊണ്ട് സൂര്യതുല്യം പ്രകാശിക്കുന്നതായ ത്ര്യംബകം പള്ളിവില്ല് സഭയിലേയ്ക്ക് കൊണ്ടുവരീച്ചശേഷം ആദരവോടെ മുനിശ്രേഷ്ഠനോട് പറഞ്ഞു.

പദം:-കുശികസുതനായ മുനിതിലകാ‍, മഹിതമായചരിതമുള്ളവനേ, കുശലനയങ്ങള്‍ക്ക് ഇരിപ്പിടമായുള്ളവനേ, കലി കലുഷ രഹിതനായുള്ളവനേ, ത്രിപുരഹരമായുള്ള പള്ളിവില്ല് ഇതാണ്. വളരേ രാജാക്കന്മാര്‍ ഇത് എടുക്കുവാന്‍ ശ്രമിച്ച് വിവശരായിതീര്‍ന്നിട്ടുണ്ട്. ബാലനെങ്കിലും ഇവന്‍ മിടുക്കനെങ്കില്‍ ഇപ്പോള്‍ ഇതിനെ കുലയേറ്റി മുറിച്ചീടേണം.

അരങ്ങുസവിശേഷതകൾ: 

ശ്ലോകം ചൊല്ലുമ്പോൾ ഭൃത്യന്മാർ വില്ല് രംഗത്ത് കൊണ്ടുവെയ്ക്കുന്നു.