എന്തുതവകോപമധുനാചൊല്‍കമമ

രാഗം: 

നീലാംബരി

താളം: 

ചെമ്പ

ആട്ടക്കഥ: 

വിച്ഛിന്നാഭിഷേകം

കഥാപാത്രങ്ങൾ: 

ദശരഥൻ

ഇത്ഥന്തമ്മില്‍ പറഞ്ഞങ്ങലറിമുറവിളിച്ചിട്ടിരിക്കും ദശായാം
ചിത്താമോദേനരാജാജരഠനവള്‍ഗൃഹേചെന്നു പൂത്തുതടാനീം
ബദ്ധപ്പെട്ടങ്ങുകാണാഞ്ഞുടനുദിതമഹാതാപഭാരേണവേഗം
ഗത്വാകോപാലയത്തില്‍ പ്രിയതമയെയവന്‍ കണ്ടു ബാഷ്പേണചൊന്നാന്‍

എന്തുതവകോപമധുനാചൊല്‍കമമ ചന്തമിയലുന്നവദനേ
ബന്ധുരശശാംകസമമാന്നിന്‍റെ മുഖം എന്തധികമരുണമാവാന്‍
ഹന്തപൊടി തന്നിലിവിടെയെന്തുഘന കുന്തളമഴിച്ചുപിരള്‍വാന്‍
രാമനഭിഷേകമിപ്പോള്‍ ചെയ്വതിന്നു നാമവിടെയാശുപോകാ
മാമുനികള്‍ വന്നുസകലാം  കോപ്പുകളും താമസമില്ലാതെകൂട്ടി
കാമിനിജവേനവരിക എഴുന്നേറ്റുകോമളസരോജനയനേ