ചാരുഗുണഗണ വാരിധേ

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ദൂതൻ

അയുങ്_ക്ത യം ഭാരതമാന്ത്രികേന്ദ്ര-

മാനേതു, മാസാദ്യ സുയോധനം തം

ഇതി ന്യഗാദീൽ പ്രണതീർവിധായ

പാദേ തദാനീം വിജനേ സ ദൂതഃ

ചാരുഗുണഗണ വാരിധേ! ജയ!

പൂരുവംശ ഭൂഷണാ!

ഭൂരിമോദേന കേൾക്ക ധീര.

തീരെയനൃതമെഴാതെ ഞാനിഹ-

നേരിലറിയിച്ചിടുമൊരു മൊഴിയിതു

അന്നു ഭവന്നിയോഗമൊന്നു കേട്ടമാത്രയിൽ-

ത്തന്നിവിടുന്നു ഞാൻ നടന്നു – ദൈന്യം തേടാതെ-

നാടും നഗരവും കടന്നു – പിന്നിട്ടു പല-

വന്യസൃതിനദിവന്നഗം ഗുഹയെന്നതൊക്കെയു മൊന്നിനൊന്നഥ

ചെന്നതിരസമുടനേ ഗഹനേ വിജനേ-

മാന്ത്രികവര സദനേ.

അന്യവനത്തിൽ പ്പോയിരുന്ന മലയനീ ഞാൻ-

ചെന്നതെങ്ങനെയോ ധരിച്ചു – വന്നപ്പോളെന്നെ-

ക്കൊന്നീടുവാനായ് വിൽ കുലച്ചു – അന്നേരം പാരം-

ഖിന്നഹൃദയമൊടെയ്തിടരുതിതി നിന്നെയാണയുമിട്ടു കേണഹം

ഉന്നത മന്യുവടങ്ങി നടുങ്ങി വണങ്ങി-

എന്നടിയുടയവനും.

പിന്നെക്കുശലമോതി നന്ദിച്ചു കുറഞ്ഞോന്നി-

രുന്നപ്പോൾ കായ്കനികൊണ്ടൊന്നു തന്നതു ഞാനും-

തിന്നിട്ടു ചെന്നകാര്യം ചൊന്നേൻ – എന്നാലായവൻ-

ഇന്നു വ്രതമൊടിരിക്കയാണതു തീർന്നു രണ്ടു ദിനത്തിനകമിഹ-

പോന്നയി തവ സവിധം മഹിതം ത്വരിതം-

ചേർന്നിടു മതു നിയതം