ധീവരേശ്വര പാഹി ജയ

രാഗം: 

നാഥനാമാഗ്രി

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ശ്രീരാമപട്ടാഭിഷേകം

കഥാപാത്രങ്ങൾ: 

മുക്കുവർ

ചാടിച്ചേലിലമർത്ത്യവാഹിനി കടന്നൻപിൽ ഗുഹൻ പാർപ്പിടം-

തേടിച്ചെന്ന കപീന്ദ്രനെക്കരയതിൽപ്പെട്ടെന്നു ദൃഷ്ഠ്വാ തദാ

പേടിച്ചോടിയുഴന്നുടൻ ഗുഹപദം പ്രാപിച്ചു താപാന്വിതം

കൂടിച്ചേർന്നു നമിച്ചു ദീനയതൊടൊത്തദ്ദാശരിത്യൂചിരേ

ധീവരേശ്വര! പാഹി ജയ! ജയ! ജീവരക്ഷ വിധേഹി ഭോ!

കേവലം കനിവോടു ഞങ്ങടെ ആവലാതികൾ കേൾക്കണം

ആശു ഗംഗയിൽ ഞങ്ങളിഹ വലവീശുവാൻ തുടരും വിധൗ

കീശനേകനടുത്തു വന്നു ദുരാശയൻ ബഹുഭീഷണൻ

പച്ചമത്യഗണം പിടിച്ചുപറിച്ചു തിന്മതിനായവൻ

ഇച്ഛവെച്ചൊതുമട്ടുകണ്ടു തിരിച്ചു പോന്നു വയം പ്രഭോ!

ആക്കമാർന്ന ഭവാന്റെ ദിക്കിതിലൂക്കോടൊത്തൊരു മർക്കടൻ

ആക്രമം തുടരുന്നതെന്തിതടക്കിവെക്കണാമേ ഭവാൻ

അരങ്ങുസവിശേഷതകൾ: 

ഗുഹന്റെ തിരനോക്ക്. മുക്കുവന്മാർ പ്രവേശിച്ച് വണങ്ങി പദം.