ആഹാ വിധിയിന്നേവമോ ദൈവമേ

രാഗം: 

ദ്വിജാവന്തി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

കുന്തി

സത്രാ ശസ്ത സമസ്തവസ്തുവിഭവൈരിന്ദ്രാഭിധാനാദിക-

പ്രസ്ഥേ നിസ്തുലസമ്മദേന നിവസൽ സ്വഹ്നായ ധന്യാത്മസു

പാർത്ഥേഷ്വിത്ഥമഹോ സുതാൻ പ്രസൃമരക്ലേശാകുലാ ചൈകദാ

മുക്താസൂൻ വിലലാപ താൻ നിപതിതാൻ നിദ്ധ്യായ മാതാ തദാ

ആഹാ! വിധിയിന്നേവമോ ദൈവമേ! നീയി-

സ്സാഹസം ചെയ്തതെന്തയ്യോ!

ഒട്ടൊരാമയമെന്യേ തുഷ്ടിയാർന്നിരിക്കവേ

പെട്ടെന്നിയഞ്ചുപിഞ്ചും പെട്ടുപോകൂവാനെന്തേ?

ഭർത്താവും ചത്തു മേലാൽ പുത്രരെ ശരണമെ-

ന്നോത്തു ജീവിച്ചീടുമീ വൃദ്ധകാരിനിഗ്ഗതി?

ഉച്ചിയുറച്ചകൈകൊണ്ടുദകക്രിയയുമിപ്പോൾ

ഈശ്വരാ! ചെയ് വാനെനിക്കിടയായല്ലോ പാപം!

മക്കളേ! കൃപചോരുംദൃക്കുകളാലീമന്ദ-

ഭാഗ്യയെയൊന്നു നിങ്ങൾ നോക്കുവിൻ മുന്നെപ്പോലെ.

നിങ്ങടെ മാതൃഭക്തി, നിർമല ധർമ്മം, ധൈര്യ-

മെന്നുള്ള ഗുണങ്ങളെ എന്നിനി ഞാൻ കാണുന്നു?

അച്ഛനോടൊത്തു പുരേ സ്വച്ഛന്ദം വാഴും കൃഷ്ണേ!

കെട്ടുമിന്നറ്റകഥ കഷ്ടം! നീയറിയുന്നോ?

ഭക്തവത്സലാ! കൃഷ്ണാ! മൃത്യുമുഖത്തിൽ നിന്റെ

ഭൃത്യന്മാർ പതിച്ചുപോയ്, ഉദ്ധരിക്കണേ നാഥാ!

അയ്യോ ഇക്കിടപ്പിനി വയ്യേ കാണുവാനെന്റെ

മെയ്യോ മാഴ്കുന്നു, തുണ നീയല്ലാതാരുമില്ല

അരങ്ങുസവിശേഷതകൾ: 

ഗോപികാവസന്തത്തിലും ഇത് പതിവുണ്ട്.