നൃപവര മഹാമതേ!

രാഗം: 

എരിക്കലകാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാജസൂയം (വടക്കൻ)

കഥാപാത്രങ്ങൾ: 

പാഞ്ചാലി

പദം
നൃപവര മഹാമതേ! ശൃണു മാമക വചനം
നൃപതികുല ധർമ്മപര- നീതിഗുണജലധേ!
ധർമ്മസുത മമ കാന്താ! നിർമ്മലമതേ! സുശീല
മന്മഥസമാന! തവ ധർമ്മമതിവേലം
വിസ്തൃതയാം സഭ തന്നിൽ വിസ്മയങ്ങൾ കാണുന്നേരം
വൃത്രവൈരിപുരത്തേക്കാൾ എത്രയും മനോജ്ഞം
സൃഷ്ടികർത്താവാകും മയൻ സൃഷ്ടിച്ചോരു സഭാ
ദൃഷ്ടികൾക്കും മനസ്സിനും തുഷ്ടിയെ നൽകുന്നു.
പാർത്ഥനുടെ പരാക്രമം പാർത്തുകാൺകിലിവയെല്ലാം
പത്മനാഭൻ തന്നുടയ പരമകൃപയല്ലൊ.
 

അരങ്ങുസവിശേഷതകൾ: 

രണ്ടുപേരും കൂടി സഭാഗൃഹം നടന്നു കാണുന്നു. മയന്റെ സൃഷ്ടികൗശലം കണ്ട് അത്ഭുതപ്പെടുന്നു. പെട്ടെന്ന് ആകാശത്തിൽ ഒരു ശോഭ കണ്ട്  ധർമ്മപുത്രൻ – ‘ഇതാ നാരദമുനി ഇവിടേയ്ക്ക് എഴുന്നള്ളുന്നു. ഇനി അദ്ദേഹത്തെ സ്വീകരിച്ച് വിവരം ആരായുക തന്നെ. ഭവതി പാദപൂജയ്ക്ക് വേണ്ട കാര്യങ്ങൾ ഒരുക്കിയാലും.‘  രണ്ടുപേരും കൂടി നാരദന്റെ വരവ് നോക്കി പതുക്കെ മാറുന്നു.