ഉല്ലംഘിത നീതിമതാമുപകാരമേവ

രാഗം: 

മോഹനം

താളം: 

അടന്ത

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

വൈശ്രവണൻ

തദനു തദനുജാതജാതവേദ-

സ്യധികരണാസഹനോരുഹേതിജാലേ

ജ്വലതി രണമുപേത്യ തദ്രിപൂണാം

സ നിധനദോ ധനദോ ജഗാദ വാചം

ഉല്ലംഘിത നീതിമതാമുപകാരമേവ വൈരം

ഇല്ലെങ്കിലുമിന്നു ഫലം തവ

നല്ലതു ചൊന്നതിനാൽ ദശാനന

ചൊല്ലുള്ള സത്തുക്കൾക്കല്ലൽ വളർത്തുക

നല്ലതിനായ് വരുമോ അതു-

കൊള്ളരുതെന്നുരചെയ്കയാലേ വൈരം

ഉള്ളിലുറച്ചു നീയും തെല്ലും മടിയാതെ

പോരിനടുത്തതു നല്ലതിനല്ല ദൃഢം യുധി-

നില്ലുനില്ലെടാ നീയിനിയില്ലിനിയെന്നൊരു

ചൊല്ലു നടത്തീടുവേൻ ദശാനന

അരങ്ങുസവിശേഷതകൾ: 

ശ്ലോകം കഴിഞ്ഞ്, വൈശ്രവണൻ എടുത്തുകലാശത്തോടെ പ്രവേശിച്ച് രാവണനോട്, ‘നീ എന്നെ പോരിനു വിളിച്ചുവോ, നിനക്ക് ഇത്രയ്ക്ക് ധിക്കാരമോ? എന്നാൽ നോക്കിക്കോ‘ , ശേഷം പദം.