വൃന്ദാരകാധീശ കേട്ടാലും

രാഗം: 

മുഖാരി

താളം: 

പഞ്ചാരി

ആട്ടക്കഥ: 

രാവണോത്ഭവം

കഥാപാത്രങ്ങൾ: 

മുനി(മാർ-താപസന്മാർ)

വൃന്ദാരകാധീശ! കേട്ടാലും ഞങ്ങൾ

വരുന്നു നിജാശ്രമദേശങ്ങളിൽ നിന്നു

വന്ന കാര്യം ഭവാൻ ചൊന്നതുതന്നെ ചൊൽ-

കെന്നാൽ നമുക്കിനി വേണ്ടതെന്തെന്നിപ്പോൾ

(ഇന്ദ്ര! തേ സദാസ്തു മംഗളം)

മാല്യവാന്മാലിസുമാലിരക്ഷോവര-

രെല്ലാലോകങ്ങളും പീഡിപ്പിച്ചീടുന്നു

ചൊല്ലാവൊന്നല്ലവർചെയ്ത ദുഷ്കർമ്മങ്ങൾ

എല്ലാം ശിവ ശിവ! നല്ലതെന്തീശ്വരാ!