എന്തിഹ ദിഗന്തര നിരന്തരമിതന്തികേ

രാഗം: 

മദ്ധ്യമാവതി

താളം: 

ചെമ്പ

ആട്ടക്കഥ: 

ബാണയുദ്ധം

കഥാപാത്രങ്ങൾ: 

നന്ദികേശ്വരൻ

ധാവൽപാദാതപാദാഹതതുരഗഖുരോദ്ദാമകുദ്ദാല ജാല

ക്ഷുണ്ണ്ക്ഷോണീവിനിര്യന്നിബിഡതരരജോരാജി ഘോരാന്ധകാരം

താവത്സമ്പ്രേക്ഷ്യ കോകാഹലബധിരിതനശ്ശേഷലോകം ബലൗഘം

ശൈലാദിശ്ശൈകുടോപമവികടതനുഃസ്വാന്തരേവം വ്യചിന്തീൽ

എന്തിഹ ദിഗന്തര നിരന്തരമിതന്തികേ

സന്തതം കേൾക്കുന്നു സൈന്യകോലാഹലം?

ഹന്ത! നിശ്ശേഷജഗദന്ത ദിനകുപിതനാ-

മന്തകാന്തകനുടയ അട്ടഹസിതം പോലെ

ബാലശശിചൂഢ! പരിപാലയ കൃപാനിധേ!

ഫാലശിഖിഹൂതമദന! ഗൗരീപതേ!

വിപുലരഥനേമികൾ വിഘട്ടനം കൊണ്ടു പരി-

ചപലമിത പൊടിപടലമിളകിടുന്നു

വിപുലയുമകാലമതിൽ വിതതതിമിരാർണവേ

സപദി മുങ്ങീടുന്നു സംഭ്രമമിയന്നു

ഭേരീനിനദം സ്തനിതമെന്നു ശങ്കിച്ചിഹ

കുമാരശിഖി താണ്ഡവമിതാടീടുന്നു

ഘോരകരിഘടകളുടെ ഘോഷങ്ങൾ കേൾക്കയാൽ

ഹേരംബനും കിമപി ഹന്ത! ഇളകുന്നു

ഭീമസമരം ഭുവി നികാമമുണ്ടെന്നമര-

വ്യോമയാനങ്ങൾ ദിവി വന്നുനിറയുന്നു

സോമചൂഡൻ കരുണ കാമമുണ്ടാകയാൽ

ആമയമെനിക്കില്ല അരികളെ അമർത്തുവാൻ

തിരശ്ശീല

അനുബന്ധ വിവരം: 

നന്ദികേശ്വരന്റെ ആത്മഗതം.