കാനനമിതിലിവനെന്തിനായ്

രാഗം: 

പന്തുവരാടി

താളം: 

ചെമ്പട

ആട്ടക്കഥ: 

ദേവയാനി സ്വയംവരം

കഥാപാത്രങ്ങൾ: 

സുകേതു

തതസ്സമിത്രസ്സഹസാവനേചരന്‍

സുകേതുനാമാസുരഘാതതല്‍പരഃ

കുതൂഹലാദേവമചിന്തയത്തദാ

മഹാകിരാതോദിതിജാധിപപ്രിയഃ

കാനനമിതിലിവനെന്തിനായ്അഭിമാനമോടുവരുന്നിതേകനായ്

ദാനവനായകകിങ്കരനാകിയമാനധനാഠ്യംശങ്കിക്കാതെ

ഉത്തരകേസരിമരുവുംകാട്ടില്‍കരുത്തനാകുംകരിവരനധികം

പെരുത്തമദമതുകാട്ടുംപോലേതരത്തിലിന്നിങ്ങിവനുടെവരവും

ഇരുത്തവന്‍ഞാനിവനേയന്തകപുരത്തിലിന്നുരുധീരതയോടെ

വരുത്തിടുന്നുണ്ടുന്നതകീര്‍ത്തികള്‍നിരര്‍ത്ഥമാക്കീടാമോജന്മം?

വഹിച്ചിരിക്കുന്നിവനുംദണ്ഡംസഹിക്കുമോഇന്നെന്നുടെദണ്ഡം?

അഹിക്കുമാമോഖഗവരതുണ്ഡംസഹിച്ചിരിപ്പാനധികംചണ്ഡം

മഹാഹതികൊണ്ടിവനുടെമുണ്ഡംമഹീതലത്തില്‍ചിതറുംതൂര്‍ണം

മഹീരുഹാണാംസുമനഷ്ഷണ്ഡംമാരുതവേഗാലിവസങ്കീര്‍ണ്ണം

നടക്കനിങ്ങളുമനുഗന്മാരേഎടുത്തുകൊള്ളുവിനായുധജാലം

പൊടിപ്പനടിമുടിയിവനെയൊട്ടുംമടിച്ചിടേണ്ടാഇതുകാലം

പഠിത്തമേറുംകചനല്ലേയിവന്‍അടുത്തുചെല്ലുവിനനുവേലം

കാടിതുവനചരനാടകമിവിടെ-ത്തേടിയടുത്തതുമനുകൂലം(*പടുത്വ)

അമര്‍ത്യകുലഗുരുതന്നുടെപുത്രനെ-യമര്‍ത്തിയെന്നാലുളവാകും

സമസ്തമുനിവരഭാര്‍ഗവനവനുടെ-യനര്‍ത്ഥശാന്തിക്കാളാകും

നിമിത്തമതിനുണ്ടവനുടെപുത്രി-ക്കവങ്കലാഗ്രഹമതിരേകം

കിമര്‍ത്ഥമാത്മനിചിന്തയനര്‍ത്ഥംമുനിക്കുതന്നെഞാനേകും

അരങ്ങുസവിശേഷതകൾ: 

സുകേതുവിന്‍റെതിരനോക്ക്, ആട്ടം.
ഈ പദം തോടിയിലും പതിവുണ്ട്.