യാതുധാന ശിഖാമണേ ശൃണു

രാഗം: 

കാമോദരി

താളം: 

ചെമ്പട

ആട്ടക്കഥ: 

രാവണവിജയം

കഥാപാത്രങ്ങൾ: 

ദൂതൻ

ഇതി ബഹുവിധൈർല്ലീലാഭേദൈഃ പ്രിയാമുപലാളയ-
ത്യഥ നിശിചരാധീശേ ലങ്കാപുരേ സുഖമാസ്ഥിതേ
ധനപതിസമാദിഷ്ടോ ദൂതസ്സമേത്യ തദന്തികം
പ്രണയമധുരാമൂചേ വാണീം പ്രണാമപുരസ്സരം

യാതുധാന ശിഖാമണേ ശൃണു രാജരാജനിയോഗം

വീതസംശയ മിഹ വീരാ!

ഏതുമേ പിഴയതെ തൻ മുഖജാതമാം മൊഴി ചൊൽ‌വനിദാനീം.

തിങ്കൾമൗലിതൻ പാദപങ്കജം – ഭജിചു ഞാൻ-

ലങ്കയിൽ നിന്നു പോന്നശേഷം – തൻ കൃപാലേശ-

മെങ്കലുണ്ടായി പരിതോഷം – കലർന്നഹോ ഗത-

ശങ്കമിഹ മരുവുന്നു ഞാൻ ഭവ

സങ്കടങ്ങളൊഴിപ്പതിനിന്നിഹ

ശങ്കരനുടെചരണം ശരണംവരണം

മേലിലുമപി സന്തതം മേ.

പാരിടമഖിലവും പാരാതെ – നിന്റെ ഭുജ-

സാരാനലങ്കൽ നീയെരിച്ചു – എന്നല്ല പര-

ദാരങ്ങളെ അപഹരിച്ചു – ഈവണ്ണമോരോ-

ഘോരതരദുരിതോരു ജലനിധി

താരണേ ഗതിയാരയേ തവ

ചേരുവതില്ലിവയൊന്നുമഹോ ബഹുപാപം

അരുതിനി ജനതാപം.

വാസവമുഖ നാകവാസീ – വൃന്ദങ്ങളെന്റെ-

ശാസനം കേൾക്കണം എല്ലാരും – അതിനുകമ-

കാമലാസന വരബലം പോരും – എന്നുള്ളഗർവ്വം-

ആസകലമപി തീരുമിഹ പുര-

ശാസനൻ പദ ദാസജന-

പരിഹാസവിധം തുടരുന്നതിനൊരുപായം

ഇല്ലിഹ നിരപായം