നാഥാ ഭവൽ ചരണ

രാഗം: 

ദേവഗാന്ധാരം

താളം: 

ചെമ്പട 16 മാത്ര

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

അര്‍ജ്ജുനന്‍

നാഥ! ഭവച്ചരണ ദാസരാമിജ്ജനാനാം
ഏതാകിലും വരുമോ ബാധാ?
വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു;
ശരണാഗത ഭരണാവഹിതം തവ കരുണാമൃതമരുണാംബുജലോചനഃ

വന്ദേ ഭവൽ പാദാരവിന്ദേ സതതം
സുരവൃന്ദേശ! ഗിരീശാദിവന്ദ്യ!

അർത്ഥം: 

നാഥാ, ഇവിടുത്തെ പാദദാസരായ ഈ ജനങ്ങൾക്ക് എന്തെങ്കിലും സങ്കടം വരുമോ? യാതൊരാശങ്കയും കൂടാതെ എല്ലാവരും സന്തോഷത്തോടുകൂടി വസിക്കുന്നു. ചെന്താമരക്കണ്ണാ, ആശ്രയിക്കുന്നവരെ സംരക്ഷിക്കുന്നതിൽ ദത്തശ്രദ്ധമാണല്ലോ അങ്ങയുടെ കാരുണ്യാമൃതം. ദേവേന്ദ്രൻ, ശ്രീപരമേശ്വരൻ ആദിയായവരാലും വന്ദിക്കപ്പെടുന്നവനേ, അങ്ങയുടെ താമരപ്പൂപോല്യുള്ള കാലടികളിൽ ഞാൻ വന്ദിക്കുന്നു.

അനുബന്ധ വിവരം: 

ജാതാനന്ദം വാണീടുന്നു;
എന്ന് പാഠഭേദം ഉണ്ട്.