ഭൂളിളായശളീളണിജ്ജള വേളിഭാളജളട്ഠിള

രാഗം: 

സൌരാഷ്ട്രം

താളം: 

മുറിയടന്ത

ആട്ടക്കഥ: 

ദുര്യോധനവധം

കഥാപാത്രങ്ങൾ: 

കാളീകൂളികൾ (ഭൂതങ്ങൾ പ്രേതപിശാചുകൾ പേയികൾ)

ഗാന്ധാരീഭുവി ഗന്ധവാഹജഗദാഭഗ്നോരുദണ്ഡേ ബലം

ക്രുദ്ധം സാദ്ധ്വനുനീയ ശൗരിരഗമത് പാർത്ഥൈഃ കൃതാർത്ഥൈസ്സമം

രാത്രൗ തത്ര രണാങ്കണേ സമപതന്നൃത്യത്കബന്ധായുതേ

യാതുപ്രേതപിശാചജാതിമിളിതാ ഭൂതാളിവേതാളികാഃ

ഭൂളിളായശളീളണിജ്ജള വേളിഭാളജളട്ഠിള

യാളണെക്കവിളോളുപേണ ഹുശോളിണാ ഖളശോളിണാ

കാളിയമ്മഹിമാഹളാണമണീവളാവളവേവളെ

ആളിയാളിശളാഹണിജ്ജബളാഭുഹുച്ചിയകാളിയാ

ഇത്ഥപർത്ഥയഹത്ഥശത്ഥവിഹത്തിയോളു ശുയോഹണേ

ണിത്ഥവേളിവുശത്ഥമദ്ദണമെത്ഥയിത്ഥണദോണിണ

ശാശമത്തദശാച ശശ്ശവിശാശണേപഹുശ്ശശേ

ഭൂശുളേകയവമ്മ ഗോദമഭാശുളേശിവിളിംഗയേ

ഈശളശ്ശപശാദയാപണശേശിയാഹിളശത്തുയേ

ആശു ഛിംദയി ശാശിണാകദളീശുഹംശുഹശുത്തയേ

ലോശളേ ഹയളോയണേ ഗുളുഭേശിണം പാശയപയം

ന്നാശിയൂണമഹാശളാശണ പാശപാശിയഗീവയം

ശീശളയണവിണാശണശദൃപേശിയണജമാളയേ

പാശയീശിശുയേ വികോളവപാശമേശശമാഗയേ

ഏശേയേശേളശേശകളുകളകളശംഭോഹിഹാളഹളേശേ

ഭാശംദോണിശ്ശശാംശുശുണിയമുണിയപം ചാള ബാളാകിശോളേ

ണേഠേതുരേവികാറംകളണിഹണമിയച്ചേയസംജായശോയേ

വീളേ വീളകളബ്‌ഭുഹയിളഹൂളബിണാണായളോയം പുളേഹ.

പാരമായിടുംദുഷ്ടജനങ്ങടെ ഭാരംതീർത്തിഹപാരിടം പാലിപ്പാൻ

പാരതെനരകാരികാരിതമാം ഭാരതയുദ്ധം കണ്ടോ സഖിമാരേ!

കണ്ടേനത്രഭയംകരം സംഗരം പണ്ടൊരിക്കലും കണ്ടാതുമില്ല ഞാൻ

രണ്ടുപക്ഷമതില്ലിനിമേലിലും ഉണ്ടാകയില്ല ഖണ്ഡിച്ചുരചെയ്യാം

കാരുണ്യാം‌ബുധികാർമുകിൽവർണ്ണനും കൗരവന്മാരെഭേദിപ്പിച്ചിങ്ങനെ

ഘോരസംഗരമിന്നുനിർമ്മിച്ചചോരതൃപ്തിനമുക്കുവരാൻ തന്നെ.

മജ്ജനംചെയ്തുചോരപ്പുഴയതിൽ മജ്ജകൊണ്ടുവരച്ചുകുറിയിട്ടു

ദുർജ്ജനമാംസം ഭുക്തിചെയ്തീടാനും മജ്ജനിപുണ്യങ്കൊണ്ടേകഴിവരൂ

വിസ്തീർണ്ണപ്രേതഭൂമിയിൽനൃത്തവും ഹസ്തിമസ്തകകന്ദുകക്രീഡയും

അസ്ഥിമാലകപാലചഷകവും സ്വസ്ഥിതിയേ ശിഥിലയാക്കീടുന്നു

പച്ചമാംസം കടിച്ചുഭുജിച്ചഥ അച്ഛമായീടും രക്തംകുടിച്ചുടൻ

ഉച്ചമാംവണ്ണം പാടിക്കളിച്ചീടാനിച്ഛമാനസംതന്നിൽ വളരുന്നു

എന്തിനേറെവൃഥാലാപംചെയ്യുന്നു ചിന്തയം‌പോലെ ചെയ്തുകൊണ്ടീടുവിൻ

കിന്തുതമ്മിൽപിണങ്ങിയാൽ നിശ്ചയം അന്തംവന്നീടുമന്ധജനെന്നപോൽ

ഭീഷ്മർദ്രോണരും കർണ്ണനും ശല്യരും ഭീഷ്മരാം മറ്റു ഭൂപതിവീരരും

ഊഷ്മയേറുന്നപാണ്ഡവവഹ്നിയാൽ ഭസ്മമായതും കണ്ടില്ലയോ നിങ്ങൾ

പൃച്ഛയൊന്നുണ്ടെനിക്കിപ്പോൾ വേതാളിസ്വച്ഛന്ദമൃത്യുഭീഷ്മമഹാരഥൻ

സ്വച്ഛമാനസനിന്നിയുമെന്തൊരു ഇച്ഛയാം ശരതൽപ്പേ ശയിക്കുന്നു?

ചിത്തശുദ്ധിവരുത്തീടും ധർമ്മത്തെസത്തമൻ ധർമ്മജന്നുപദേശിച്ച-

യുത്തമയോഗിദേഹമുപേക്ഷിപ്പാൻ ഉത്തരായണം പാർത്തുകിടക്കുന്നു

ധന്യൻ ഭീഷ്മരൊഴിച്ചപ്പോൾദ്രോണരാം

മാന്യൻ സേനാപതിയായിരിക്കുമ്പോൾ

അന്യദുഷ്കരമായമഹാത്ഭുതജന്യമോർത്തു ജനിക്കുന്നു കൗതുകം

സോമനും രാഹുതങ്ങളിലെന്നപോൽ ഭീമനും ഭഗദത്തനും പോർ ചെയ്തു

ഭീമവിക്രനിന്ദ്രാത്മൻ തദാ ശ്രീമച്ചക്രമതെന്നപോലായില്ലേ?

ദുഷ്ടമാം പത്മവ്യൂഹം ഭേദിച്ചൊരു ധൃഷ്ടനാമഭിമന്യുകുമാരനെ

കഷ്ടം കഷ്ടം! മഹാരഥരൊന്നിച്ചു കഷ്ടപ്പെട്ടു വധിച്ചതും കണ്ടില്ലെ?

സൂര്യബിംബം മറച്ചുവിജയനെ ഘോരസത്യം പിഴയ്ക്കാതെരക്ഷിച്ചു

സൗരബാണത്തിൽ നിന്നുമിതോർക്കുമ്പോൾ

ശൗരിതൻഭക്തവാത്സല്യം ചൊൽവതോ?

കല്യനായതപസ്സുതൻതന്നുടെ കല്യാണതപശക്തിഹതനായ

ശല്യനില്പിന്നെരാജധർമ്മത്തിന്നായ് ശല്യശക്തിയെകൂടെപ്രയോഗിച്ചു

നിർമ്മലൻ ധർമ്മപുത്രൻ ജയിച്ചതും ദുർമ്മതിയാം ദുര്യോധനൻ തോറ്റതും

നന്മയോടുവിചാരിച്ചു നോക്കിയാൽ ധർമ്മം തന്നെ സുഖത്തിനുകാരണം.

കാര്യം വിസ്തരിച്ചീടാനൈടപോരാ സൂര്യദേവനുദിച്ചീടുമിപ്പോഴേ

ആര്യമാനുഷർ വന്നീടും മുന്നേ നാം ആമിഷരക്തതൃപ്തരായ് പോയിടാം

അനുബന്ധ വിവരം: 

ആദ്യഭാഗം പ്രാകൃതത്തിൽ ആണ്.