ധീരവരവിക്രമസഖേ രവിതനയ

രാഗം: 

സാരംഗം

താളം: 

ചെമ്പ

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

ധീരവരവിക്രമസഖേ, രവിതനയ, ഭൂരികൃപഭീഷ്മശകുനേ!

സീരധരദേശികപ്രേരിതനിവൻ തന്ന

ചാരുതരപത്രമതിസാരമിതു കണ്ടിതോ?

എന്നുടയ ഭാഗ്യമധുനാ പറവതിനു പന്നഗവരന്നുമെളുതോ

നന്ദസുതനാദികളുമിന്നു മമ ബന്ധുതയെ

ഉന്നതിവരുന്നതിനു വന്നു യാചിക്കുന്നു

കുന്ദശരനോടുസമനാമെന്നുടയ നന്ദനനു മോദസഹിതം

സുന്ദരിയെ നൽകുവാൻ നന്ദിയൊടു ദ്വാരകാ-

മന്ദിരമതിങ്കലിഹ സന്നാഹമായിപോൽ

വിക്രമിയതായിർമരുവുന്നെന്റെ രിപുചക്രമതിനിന്നുവരെയും

ചക്രമതുചേർക്കുവാക്രമസഹായിയാം

ചക്രധരനുള്ള കൊതി ശീഘ്രം നശിച്ചുപോൽ

ദണ്ഡധരപുത്രനിനിയും സഹജരൊടു ദണ്ഡമൊടു വാഴുമിതിനാൽ

ചണ്ഡത നടിച്ചു മഹീമണ്ഡലമടക്കുവാൻ

ശൗണ്ഡത മനസ്സിലിനി നണ്ണുകയുമില്ലവർ

അംഗധരണീശ സുമതേ, ബന്ധുതയിതങ്ങുചിതമെന്നു നിയതം

തുംഗബലശാലികൾ നിങ്ങളുടെ യുക്തമാ-

മിംഗിതമറിഞ്ഞിടാനിങ്ങധികമാഗ്രഹം