വല്ലവിമാരേ ധരിച്ചീടുവിൻ

ആട്ടക്കഥ: 

സുന്ദരീസ്വയംവരം

കഥാപാത്രങ്ങൾ: 

പത്നി(മാർ)

വല്ലവിമാരേ! ധരിച്ചീടുവിൻ മല്ലാരിതൻ തിരുമുമ്പിലിപ്പോൾ

കല്യാണി പാടി വരാടിയും ചൊല്ലുള്ള തോടി തുടങ്ങി നാം

മെല്ലവേമോടി കലർന്നുട-

നെല്ലാവരുമുല്ലാസമോടല്ലാതൊരു കില്ലെന്നിയെ

മല്ലാക്ഷിമാർകളേ! താളഭംഗം ചെറ്റും

ഇല്ലാതെ പാടിക്കളിച്ചീടേണം

മത്തേഭഗാമിനിമൗലിമാരേ, പതിക്കുത്തുംഗമോദമേറ്റം വളർത്താൻ

നൃത്തമിന്നൻപിൽ മുദാ പുരുഷോത്തമൻ മുൻപിൽ ത്രപകാണി-

മാത്രമുൾക്കാമ്പിൽ കരുതാതെ

പേർത്തും രസമോർത്തും പിഴതീർത്തും ധൃതിനേർത്തും പര-

മത്തൽ വരാതെ ഞാൻ ഗാനയുക്തം ചെയ്‌വനു-

ത്തമമാരേ താളം പിടിപ്പിൻ

നീരദാഭാഞ്ചിതചാരുമൂർത്തേ, സ്വാമിൻ! നാരദസന്നുതമഗൗരകീർത്തേ,

സാരസനേത്ര മനോഹരതാരുണ്യഗാത്ര സുരനുത-

കാരുണ്യപാത്ര ജനാർദന സൂരായുതഭൂരിപ്രഭ ചാരുസ്മിത വീരാഗമ-

സാരദനു ജതമോംബുജാരേ മേരു ഹീരചരാചരേശ മുരാരേ!

ദേവദേവ്വേശ, ലാവണ്യസിന്ധോ! ദേവവരാനുജ ദീനബന്ധോ!

ദേവകീസൂനോ, ജയജയ ദേവസുജാനോ! രിപുവന-

ദാവകൃശാനോ ഹരേ വസു-

ദേവാത്മജ ഭവോത്കട ദാവാകര ദാവേശ്വര

ശ്രീവരകൃഷ്ണ! നമോനമസ്തേ ശ്രീതഭാവുകദായിൻ! നമോനമസ്തേ