പതിദേവതമാരനവധി 

രാഗം: 

ഭൈരവി

താളം: 

അടന്ത

ആട്ടക്കഥ: 

നളചരിതം ഒന്നാം ദിവസം

കഥാപാത്രങ്ങൾ: 

ദമയന്തി

പതിദേവതമാരനവധി ഭുവി കേളതിലൊന്നല്ലോ ഞാൻ;
ചതി ദേവതകൾ തുടർന്നീടുകിലോ ഗതിയാരവനീതലേ?
പതിസമനെന്നോർത്തിതു കേൾ നിന്നോടുദിതം നേരെല്ലാം;
ഇതരനൊടില്ലതു,മോർത്തവരൊടു സദൃശം വദ നീ പോയ്‌.

അർത്ഥം: 

സാരം: പാതിവൃത്യ നിഷ്ടയുള്ള സ്ത്രീകളിൽ ഒരുവളാണു ഞാൻ. ദേവകൾ തന്നെ ചതി തുടങ്ങുകയാണെങ്കിൽ ഭൂമിയിൽ എന്താണു ഗതി ? എന്റെ മനസ്സിലെ ഭർത്താവിനു തുല്യം ഗുണങ്ങളുള്ളവനെന്നോർത്ത്‌ ഇത്രയും പറഞ്ഞു. ആ ഗുണങ്ങളില്ലാത്തവരോട്‌ അതുപോലുമില്ല. ഇതെല്ലാം ഓർത്തുവച്ച്‌ അങ്ങനെതന്നെ പോയി അവരോട്‌ അറിയിക്കുക. 

അരങ്ങുസവിശേഷതകൾ: 

ദമയന്തിയോട്‌ ഒരിക്കൽക്കൂടി ചോദിച്ച്‌ മറുപടികേട്ട്‌ ആശ്ചര്യം, വാത്സല്യം, ബഹുമാനം, പ്രണയം ഇവ നടിച്ച്‌ നളൻ മാറിപ്പോരിക.