അന്നേരമങ്ങുരിപുവൃന്ദോരു

ആട്ടക്കഥ: 

ബാലിവിജയം

അന്നേരമങ്ങുരിപുവൃന്ദോരു ഭീതികര-

നിന്ദ്രാത്മജന്‍ സ ഖലു ബാലീ

കപിതിലകമൌലീ കനകമണിമാലീ

സമരമതിലേല്‍ക്കുമൊരു വിമതബലവും പാതി

വരികയിവനെന്നു വരശാലി

ഏതും മനസ്സിലാറിയാതെന്ന ഭാവേന

കൗതൂഹലത്തൊടുമുദാരൻ-

അധികതരധീരൻ-അവനതിഗഭീരൻ-

നിജവപുഷി മേവുമൊരു നിശിചരനെയും കൊണ്ടു

നിരവധികബാഹുബലസാരൻ

അമ്പോടു ചാടിപുനരംഭോധരണ്ടിലതി

കമ്പംവിനാ വിരവിൽ മുങ്ങീ

ജപമഥ തുടങ്ങീ-സുചിരമഥ പൊങ്ങീ-

പരിചിനൊടു തർപ്പണവുമഖിലമപി ചെയ്തു പുന-

രുദകപതി വരുണനെ വണങ്ങീ

ബാലാഗ്രവാസിയൊരു നീലാദ്രി ശൃംഗമിവ

പൗലസ്ത്യനങ്ങനുഗമിച്ചൂ

കിമപി വിഷമിച്ചൂ-കഥമപി സഹിച്ചൂ

സ്നാനമപി ലവണജലപാനമതും ചെയ്തളവിൽ

മാനസിവിശുദ്ധിയുമുദിച്ചൂ

ഏവം കഴിച്ചു നിജദൈവാർച്ചനം പുരിയി-

ലാവോളവൗം ഝടിതി പോന്നൂ

സഭയതിലിരുന്നൂ-സചിവരഥ വന്നൂ

അതുപൊഴുതു വീരമതിലമരുമൊരു ദശമുഖനു

മാഹന്ത വേദന വളർന്നൂ

ഖേദം വളര്‍ന്നു ബഹുരോദങ്ങള്‍ ചെയ്യുമൊരു

നാദങ്ങള്‍ കേട്ടഥ തെളിഞ്ഞു

കിമപി ച തിരിഞ്ഞു കണ്ടവനറിഞ്ഞു

സ്വാന്തത്തിലേറിയൊരു സന്തോഷഭാവേന

ബന്ധനമഴിച്ചഥ പറഞ്ഞു

അരങ്ങുസവിശേഷതകൾ: 

ഇടശ്ലോകം 3 കഴിഞ്ഞാൽ ഈ ദണ്ഡകം തുടർന്ന് ബാലി രാവണസഖ്യം അതോടെ കഥ സമാപ്തം എന്നാണ് ഇപ്പോഴുള്ള അവതരണരീതി.