കല്യാണമസ്തു തേ ചൊല്ലാർന്ന

രാഗം: 

കല്യാണി

താളം: 

ചെമ്പട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

കല്യാണമസ്തു തേ ചൊല്ലാർന്ന മാന്ത്രികാ!

ചൊല്ലീടാം നിന്നോടെല്ലാമേ.

കല്യത തവ രണവല്ലഭൻ ത്രിഗർത്തേശൻ

തെല്ലോതിക്കേട്ടു കാണ്മാനുല്ലാസേന വാണു ഞാൻ.

അല്ലിലന്ധകാരത്തിലല്ലൽ തേടുന്നവനു

വെള്ളിയുദിച്ച വിധമല്ലോ നിൻ വരവുമേ

നല്ല മലയാ! കേൾ നീയുള്ളതശേഷമെന്റെ

വല്ലായ്മയകറ്റുവാനില്ലേ നീയല്ലാതാരും.

കേട്ടിട്ടുണ്ടായിരിക്കാം പാർത്ഥരെന്നു നമുക്കു-

കൂറ്റുവകക്കാരൊരു കൂട്ടരുള്ളവരെ നീ

കട്ടുതിന്നുനടന്ന കൃഷ്ണനില്ലേ? യവനു-

മൊട്ടുനാളായവർക്കു കൂട്ടുകെട്ടുകാരനായ്.

ദുഷ്ടരായീടുമവരൊത്തുകൂടീട്ടെന്നോടു

വസ്തുവഹകളെല്ലാമറ്റ ഭാഗത്തിൽ വാങ്ങി.

കഷ്ടം! കണ്ടവരുടെ പുത്രരായ് പിറന്നോർക്കീ

(ഈ) നാട്ടിനും മുതലിനും ഓർത്താലെന്തവകാശം?

അല്പവും സഹിക്കുന്നില്ലിപ്രവൃത്തിയെന്നല്ല

മൂപ്പും മുറയും പറഞ്ഞെപ്പേരും വേണമെന്നും

അപ്പരിഷകളിനി നിർബന്ധിക്കുമോയെന്നു-

മുൾപ്പൂവിൽപ്പേടിയെനിക്കെപ്പോഴും പെരുകുന്നു. 

എന്നതുകൊണ്ടിവിടെ ഒന്നുണ്ടു വേണ്ടു നിന്നാൽ

സന്ദേഹമതിൽ തവ തോന്നീടരുതേ ചെറ്റും

ഇന്നു നീ നിഴൽക്കുത്തിക്കൊന്നിടേണമവരെ-

യെന്നാലെൻ നാടുപാതി തന്നേക്കാം അച്ഛനാണേ!