ഭർത്തൃഹിതകാരിണി

രാഗം: 

മാരധനാശി

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

മലയൻ

ഭർത്തൃഹിതകാരിണി! ഞാൻ വസ്തുതയശേഷം ചൊല്ലാം

അത്തലും ശുണ്ഠിയുമതിൽ ചെറ്റുമുണ്ടായീടരുതേ.

ചെന്നു ഞാൻ നാഗധ്വജന്റെ സന്നിധിയിലപ്പോളവൻ

കൊന്നിടേണം നിഴൽക്കുത്തി- പ്പാണ്ഡവരെയെന്നു ചൊന്നാൻ

ചെയ്തീടില്ലിപ്പാപമെന്നെൻ പൈതലെ യാണയുമിട്ടേൻ

പെയ്തരോഷാലെന്റെ തല കൊയ്തീടുമെന്നാനവനും

ഇല്ലാതുള്ളൊരുക്കുകളെ ചൊല്ലി രക്ഷനേടാൻ നോക്കി

കള്ളമറിഞ്ഞവനെന്നെ കൊല്ലുവാൻ വാളുമായെത്തി.

പ്രാണനെ രക്ഷിപ്പാൻവഴി കാണാഞ്ഞൊടുവിലാവിധം

പ്രാണനാഥേ! ചെയ്തുപോയ് ഇതാണെൻ സന്താപകാരണം