മഹനീയഗുണ കരുണാംബുധേ

രാഗം: 

നീലാംബരി

താളം: 

മുറിയടന്ത – ദ്രുതകാലം

ആട്ടക്കഥ: 

കല്യാണസൌഗന്ധികം

കഥാപാത്രങ്ങൾ: 

ഹനൂമാൻ

[[ മഹനീയഗുണ കരുണാംബുധേ മന്ദം
മമ വാലമപനീയ പോകെടോ നഹി
മമ ബലമിളക്കീടുവതിനുപോലും
നരവര വിലോകയ ജരകൊണ്ടു വിവശനായ് ]]

അരങ്ങുസവിശേഷതകൾ: 

ശേഷം ആട്ടം-
ഭീമന്‍:‘വേഗം വഴിയില്‍നിന്നും മാറിപ്പോ’
ഹനുമാന്‍:‘എനിക്ക് ഒട്ടും അനങ്ങാന്‍ വയ്യ’
ഭീമന്‍:‘നീ പോവില്ലേ? ആ! എന്നാല്‍ നിന്റെ വാല്‍ ഈ ഗദകൊണ്ട് കുത്തിമാറ്റിയിട്ട് ഞാന്‍ പോകുന്നുണ്ട്, നോക്കിക്കോ‘
ഭീമന്‍ നാലാമിരട്ടിയെടുത്ത് ഗദയാല്‍ ഹനുമാന്റെ വാലില്‍ കുത്തുന്നു. ഹനുമാന്റെ വാല്‍ ഉയര്‍ത്താന്‍ പലവുരു ശ്രമിച്ചിട്ടും സാധിക്കുന്നില്ല. ഗദ തിരിച്ചെടുക്കുവാന്‍ കൂടി കഴിയാതെ ഭീമന്‍ തളര്‍ന്ന് വീഴുന്നു. ഗായകര്‍ ശ്ലോകം ചൊല്ലുന്നു.