ജയ ജയ തപോധന

രാഗം: 

ഭൈരവി

താളം: 

ചെമ്പ 20 മാത്ര

ആട്ടക്കഥ: 

കിർമ്മീരവധം

കഥാപാത്രങ്ങൾ: 

ധർമ്മപുത്രർ

പുരോ ഹിതം മുനിമുപവിഷ്ടമാസനേ
പുരോഹിതം നിജമുപവേശ്യ ധര്‍മ്മജ:
പുരോഹിതപ്രകൃതിരനേന ഹിസ്തിനാല്‍
പുരോഹിതപ്രഹിതമുവാച സാഞ്ജലി:

പല്ലവി:
ജയ ജയ തപോധന മഹാത്മന്‍ സപദി
ജനനമയി സഫലയതി ജഗതി തവ ദര്‍ശ്ശനം

ചരണം1:
സാമ്പ്രതം സംഹരതി ദുരിതം പണ്ടു
സുകൃതിയെന്നതുമപിച നിയതം മേലില്‍
ശുഭമിതി ച സൂചയതി തവ ഖലു സമാഗമം

ചരണം 2:
ശങ്കരാംശോല്‍ഭൂത സുമതേ മമ ഹി
സങ്കടമകറ്റുവാനായി തേ പാദ-
പങ്കജം പ്രണമാമി കരുണാപയോധേ

അർത്ഥം: 

പുരോ ഹിതം:
ദേശകാലങ്ങള്‍ക്കനിസൃതമായി പ്രവര്‍ത്തിക്കുന്ന സ്വഭാവിയായ ധര്‍മ്മപുത്രന്‍ തന്റെ പുരോഹിതനെ ഇരുത്തിയിട്ട്, ഹസ്തിനപുരിയില്‍ നിന്നും ദുര്യോധനന്‍ പറഞ്ഞയച്ചതു പ്രകാരം വന്നവനും, തന്റെ മുന്നിലിരിക്കുന്നവനുമായ ദുര്‍വ്വാസാവ് മഹര്‍ഷിയെ തൊഴുതുകൊണ്ട് പറഞ്ഞു.

ജയ ജയ തപോധന:
മഹര്‍ഷേ,മഹാത്മാവേ,വിജയിച്ചാലും, വിജയിച്ചാലും. അവിടുത്തെ ദര്‍ശ്ശനത്താല്‍ എന്റെ ജന്മം പെട്ടന്ന് സഫലമായിരിക്കുന്നു. ദുരിതവും ഇപ്പോള്‍ നശിക്കുന്നു. കൂടാതെ പണ്ടേ സുകൃതിയാണെന്നും തീര്‍ച്ചയായി. അങ്ങയുടെ സമാഗമം മേലില്‍ ശുഭസൂചകമാകുന്നു. ശിവാംശമായി പിറന്നവനേ, പരിശുദ്ധഹൃദയാ, എന്റെ സങ്കടമകറ്റുവാനായി ഞാന്‍ കരുണാസമുദ്രമായ അവിടുത്തെ പാദപങ്കജങ്ങളില്‍ പ്രണമിക്കുന്നു.
 

അരങ്ങുസവിശേഷതകൾ: 

ശ്ലോകംചൊല്ലുന്നതോടെ ദുര്‍വ്വാസാവും ധര്‍മ്മപുത്രനും പരസ്പരം കാണുന്നു. ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് ഭക്ത്യാദരപൂര്‍വ്വം മഹര്‍ഷിയെ വലതുവശത്തേക്കാനയിച്ച് ഇരുത്തുന്നു. തുടര്‍ന്ന് ധര്‍മ്മപുത്രന്‍ കെട്ടിച്ചാടി കുമ്പിട്ടിട്ട് പദം അഭിനയിക്കുന്നു.