പാർത്ഥരീയിടെ നാടു പകുതിപകുത്തു

രാഗം: 

സാരംഗം

താളം: 

ത്രിപുട

ആട്ടക്കഥ: 

നിഴൽക്കുത്ത്

കഥാപാത്രങ്ങൾ: 

ദുര്യോധനൻ

പാർത്ഥരീയിടെ നാടു പകുതിപകുത്തു

നമ്മൊടുവാങ്ങി ഹുംകൃതി

മൂത്തുവാണു വരുന്ന ദുസ്സഹ

വാർത്ത നീയുമറിഞ്ഞതില്ലയോ?

(ഓർത്തുകേൾക്കുക വാക്യമിന്നു ഭവാൻ

ഭോ! ത്രിഗർത്താധിപ! 

തീർത്തു ഞാനുരചെയ്തീടാമഖിലം.)

ശത്രുശക്തി കവിഞ്ഞു കണ്ടത-

നർത്ഥമെന്നു നിനച്ചു പല പല

വിദ്യ ഞാനുമെടുത്തതൊക്കെയ-

പാർത്ഥമായി പാർത്ഥരിൽപ്പരം.

ധൂർത്തർ നമ്മുടെ മിത്രമാകിയ

ഗർത്തവക്ത്ര നിശാചരേന്ദ്രനെ

മിത്രാനന്ദന പത്തനത്തിനു

യാത്രയാക്കി രണേ വൃഥാലേ.

പിന്നെ മാതുലനോതിയൊരു വഴി

കൊന്നിടാനവരെ യതിന്നിഹ-

വന്നിടും വലിയൊരു മാന്ത്രികൻ

ഇന്നു, ‘ഭാരതമലയ‘ നാമകൻ.

ഒട്ടവന്നുടെ മന്ത്രബലമെതി-

രിട്ടു നേരിലറിഞ്ഞു കൊള്ളുവാൻ

കോട്ടവാതിലിൽ നിൽക്ക സമ്പ്രതി

വിട്ടിടൊല്ലവനെയകത്തു നീ