ആടലകന്നു

രാഗം: 

കേദാരഗൌഡം

താളം: 

ചെമ്പട 8 മാത്ര

ആട്ടക്കഥ: 

കീചകവധം

കഥാപാത്രങ്ങൾ: 

വലലൻ

നിതാന്തം രുദന്തീം പ്രിയാന്താന്തദാനീം
രുഷാന്ധസ്സഭീമോ വിമോച്യാശുബന്ധാൽ,
സമുദ് വൃത്തസംവർത്തവൈകർത്തനാഭ-
സ്സമുൽക്ഷിപ്തവൃക്ഷോ വിപക്ഷാൻ ചചക്ഷേ.
ചരണം 1
ആടലകന്നു വിരാടമഹീപതിനാടതിലാരധുനാ ഹൃദി
മുഴുത്ത മദമൊടകൃത്യകാരികള്‍ കുമര്‍ത്ത്യരേ! വരുവിന്‍.
ചരണം 2
ഇക്കാമിനിയെ വധിക്കാമെന്നൊരു ധിക്കാരം ഹൃദയേ ഭുവി
നിനയ്ക്കിലേവര്‍ക്കു ജനിക്കുമിതു ബത സഹിക്കയില്ലൊരുവന്‍.

അർത്ഥം: 

സൂര്യശോഭയോടുകൂടിയ ഭീമൻ കയ്യിൽ ഒരു വൃക്ഷവും ഏറ്റിവന്ന്  ഏറ്റവും കരഞ്ഞുകൊണ്ടിരിക്കുന്ന പ്രിയതമയെ ബന്ധനത്തിൽ നിന്ന് മോചിപ്പിച്ച് ശത്രുക്കളോട് ഇപ്രകാരം പറഞ്ഞു.
ശങ്കകൂടാതെ വിരാട രാജ്യത്ത് നീചകർമ്മം ചെയ്യുന്നതാര്? ദുഷ്ടന്മാരേ വരുവിൻ! ഈ സുന്ദരിയെ വധിക്കാമെന്ന ധിക്കാരം ആർക്കാണ് മനസ്സിലുണ്ടാകുന്നത്? ഒരുവനും ഇതു സഹിക്കില്ല.