കണ്ടായോ വിജയ സഖേ

രാഗം: 

ശങ്കരാഭരണം

താളം: 

ചെമ്പട

ആട്ടക്കഥ: 

സന്താനഗോപാലം

കഥാപാത്രങ്ങൾ: 

ശ്രീകൃഷ്ണൻ

മാർത്താണ്ഡപ്രതിമാഭപൂണ്ടരിരഥസ്യാഗ്രേ നടന്നൂ ജവാൽ

പ്രീത്യാ ദാരുകനും തെളിച്ചു വിരവോടോടിച്ചു തേരഞ്ജസാ!

നിത്യാനന്ദചിദാസ്പദഞ്ച ഭുവനം കാണായി കൗതൂഹലാൽ

ഭൈത്യാരാതി സുരാധിനാഥസുതനോടിത്യാഹ ബദ്ധാദരം

കണ്ടായോ വിജയ സഖേ കണ്ടാലുംമോദാൽ കഞ്ജനാഭന്റെമന്ദിരം

കുണ്ഠിതമകന്നാശു കണ്ണിനെ പീയൂഷാംബുധി-

വൻതിരമാലകളിൽ നീന്തിക്കളിതുടങ്ങി 

പാൽക്കടൽനടുവിലൊരൽഭുതതരലോകം

വൈകുണ്ഠാഖ്യമിതധരിതവിധിപുരസുരലോകം

ഭാസ്കരകരസമമണിനികരാലോകം ഭവ്യ-

ഭാർഗ്ഗവിയുടെ കളിമന്ദിരമപശോകം

സാന്ദ്രസുഖനിമഗ്നസകലജനസാന്ദ്രകുതുകപ്രദമൃദുപവനം

കാന്തജലധിശയമണിഭുവനം താന്തകനകമണിഹരിതവനം

പുഷ്കരസംഭവഭർഗ്ഗശതക്രതുമുഖ്യസുരൈരപി ദുർഗ്ഗതമിവിടം 

ബാലദിവാകരസുപ്രഭപൊന്മുടിയും മൂർദ്ധനി

ലോലതതേടിനമകരക്കുഴലിണയും

നാലുഭുജങ്ങളുമഞ്ചിതഗളതലവും മണി-

മാലകളുരസി വെളുത്തൊരുലാഞ്ചനവും

അഞ്ചനാഭമൊരുതനുനിറവും മഞ്ജുളാഭപീതാംബരവും

കമലവിമലമണിപദയുഗളം വിമലസുഷമയൊടുധരിച്ചരുളും

ഭംഗിതരംഗിതമംഗമിണങ്ങുമസംഖ്യജനങ്ങളെയും ഘനകുതൂകം

അർത്ഥം: 

ശ്ലോകസാരം:-സൂര്യതുല്യം പ്രഭ പരത്തിക്കൊണ്ട് സുദർശനം രഥത്തിനുമുന്നിൽ വേഗത്തിൽ നടന്നു. വഴി തെളിഞ്ഞുകണ്ടപ്പോൾ സന്തോഷത്തോടെ ദാരുകൻ പെട്ടന്ന് തേർ ഓടിച്ചു. നിത്യാനന്ദനും പരമാത്മാവുമായ വിഷ്ണുവിന്റെ ലോകം മുന്നിൽ കണ്ടപ്പോൾ സന്തോഷത്തോടുകൂടി ശ്രീകൃഷ്ണൻ അർജ്ജുനനോട് സാദരം പറഞ്ഞു.

 

അനുബന്ധ വിവരം: 

ശ്ലോകത്തിനെ തുടർന്ന് വിഷ്ണുലോകം അർജ്ജുനന് കാട്ടിക്കൊടുക്കുന്ന ശ്രീകൃഷ്ണന്റെ ഈ പദം സാധാരണയായി അവതരിപ്പിക്കുക പതിവില്ല. തുടർന്ന് ദണ്ഡകം ആലപിക്കുകയാണ് പതിവ്.