രംഗം രണ്ട് – സ്ഥലം : ദേവലോകത്തേക്കുള്ളമാർഗ്ഗം
രാഗം : സൌരാഷ്ട്രം
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദ്വാപരൻ
ചരണം.2
പുഷ്പകരനെന്നുണ്ടേകന്‍ തത്കുലസമുദ്ഭവന്‍
മുഷ്കരനാക്കേണം നാം സത്കരിച്ചവന്‍തന്നെ.
അവനവനുടെ മണിധനചയപരിജന-
പുരജനപദമുഖമഖിലവും പണയമായ്
ദേവനേ ജയിപ്പാനും കാനനം പൂകിപ്പാനും മതി.
അർത്ഥം:
സാരം:
അവൻ്റെ കുലത്തിൽ പുഷ്കരൻ എന്നൊരുവനുണ്ട്. അവനെ സൽക്കരിച്ച് മുഷ്കരനാക്കണം. ധനവും സൈന്യവും രാജ്യവും എല്ലാം പണയമാക്കി നളനെ ചൂതിൽ ജയിക്കാനും കാട്ടിലയയ്ക്കാനും പുഷ്കരൻ മതിയാകും.
അരങ്ങുസവിശേഷതകൾ:
കലി, അനവധി വർഷം കാത്തിരുന്ന് നളൻ സന്ധ്യാവന്ദനം ചെയ്യുന്നതിൽ കാട്ടിയ അനാസ്ഥയെ കാരണമാക്കി നളനിൽ പ്രവേശിക്കുന്നു. പിന്നീട് കലിദ്വാപരന്മാർ പുഷ്കരൻ്റെസമീപത്തേക്ക് യാത്രയാകുന്നു.