രംഗം രണ്ട് – സ്ഥലം : ദേവലോകത്തേക്കുള്ളമാർഗ്ഗം
കലിദ്വാപരന്മാരുടെ പ്രവേശം. സ്ഥലം:ദേവലോകത്തേക്കുള്ളമാർഗ്ഗം. അവർ ഇന്ദ്രാദികളെ കണ്ട് മുട്ടുന്നു.
രാഗം : ഭൈരവി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : കലി
ശ്ലോകം
ഉപവനതലേ സൗധേ വാപീതടേ മണിമന്ദിരേ-
പ്യനിശമടതി സ്വൈരം ദാരൈർന്നളേ രതിലാലസേ
ത്രിദശപതയോ നാകം യാന്തോ വിലോക്യ കലിം പഥി
പ്രകടിതനിജാടോപം പാപം പദാനതമൂചിരേ.
പല്ലവി:
എങ്ങുനിന്നെഴുന്നരുളി സുരാധിപ,
ദഹനശമനവരുണൈരമാ ?
അർത്ഥം:
ശ്ലോകസാരം:
കാമലോലുപനായിത്തീർന്ന നളൻ ഉദ്യാനത്തിലും അന്തഃപുരത്തിലും കുളപ്പുരമാളികയിൽപ്പോലും ദമയന്തിയോടൊപ്പം കാമക്രീഡാസക്തനായി സഞ്ചരിച്ചുകൊണ്ടിരുന്നു. അപ്പോൾ സ്വർഗ്ഗത്തിലേക്കു പോകുന്ന ഇന്ദ്രാദികളെ വഴിയിൽവച്ച് കലി കണ്ടുമുട്ടി. കാൽവണങ്ങിയ അവനോടു സംസാരിക്കാനായി ദേവന്മാർ നിന്നു.
സാരം:
സുരാധിപാ, അഗ്നി യമൻ വരുണൻ ഇവരോടൊപ്പം എവിടേക്ക് എഴുന്നള്ളുന്നു?
അരങ്ങുസവിശേഷതകൾ:
കലിദ്വാപരന്മാരുടെ തിരനോട്ടം. ഇന്ദ്രൻ്റെ സമീപത്തേക്ക് അവർ പ്രവേശിച്ച് പദം.