രാഗം : പുന്നഗവരാളി
താളം : അടന്ത
ആട്ടക്കഥ : നളചരിതം രണ്ടാം ദിവസം
കഥാപാത്രങ്ങൾ : ദമയന്തി
പല്ലവി.
ആഹന്ത! ദയിത, ദയാസിന്ധോ, നീയെന്നെ
അപഹായ യാസി കഥം ?
അനുപല്ലവി.
മോഹാർണ്ണവത്തിൻ പ്രവാഹത്തിൽ വീണു ഞാൻ
മുഹുരപി മുഴുകുമാറായിതിദാനീം
ചരണം.
ഭാഗധേയമോ പോയി ദേവനേ, ചിത്തം
പകച്ചുപോയിതോ ഗഹനേ വനേ?
മാഞ്ഞിതോ മമത നിജജനേ മാനസി
മംഗലാകൃതേ, കരുണാഭാജനേ ?
അർത്ഥം:
സാരം:
അയ്യോ പ്രിയതമാ, ദയാസമുദ്രമേ, എന്നെ ഉപേക്ഷിച്ച് ഇങ്ങനെ പോകാൻ കഴിയുന്നതെങ്ങനെ ? തലചുറ്റിക്കുന്ന നിസ്സഹായതയുടെ സമുദ്രത്തിൽ വീണ് ഞാൻ മുങ്ങിത്താണുകൊണ്ടിരിക്കുകയാണ്.