രംഗം പന്ത്രണ്ട്:താന്നിമരച്ചുവട്
രാഗം: പൊറനീര
താളം: ചെമ്പട
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: ബാഹുകൻ
വധിച്ചുകളവാനൊഴിച്ചു തോന്നാ
പിണച്ച ചതിയെല്ലാം നിനച്ചോളം, അസത്-
കരിച്ചു ചതിച്ചുടൻ ചിരിച്ചു നീ, നമസ്-
കരിച്ചു പിന്നെ എന്നെ സ്തുതിച്ചു നീ,
പഠിച്ചതെവിടെ പാപ, കപടം?
അനൗചിത്യഫല, മകാരണം
അനർത്ഥമോരോന്നേ വരുത്തിനാ,നതു
പൊറുത്തു നിന്നെയങ്ങയയ്ക്കുമോ?
അർത്ഥം:
സാരം:
നീ വരുത്തികൂട്ടിയ ചതി ഓർത്താൽ കൊല്ലാതെ വിടാൻ തോന്നില്ല. അനാദരവ് കാട്ടി വഞ്ചിച്ച് ചിരിച്ചു നീ പിന്നെ നമസ്കരിച്ചു സ്തുതിച്ചു ഔചിത്യഭംഗം എന്ന ഈ കാപട്യം എവിടെ നിന്നു പഠിച്ചു?