ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. നളചരിതം മൂന്നാം ദിവസം
  5. ആരയ്യാ! ഈ ബാഹുകൻ

ആരയ്യാ! ഈ ബാഹുകൻ

രംഗം പതിനൊന്ന്‌:രഥം

രാഗം: കല്യാണി
താളം: മുറിയടന്ത
ആട്ടക്കഥ: നളചരിതം മൂന്നാം ദിവസം
കഥാപാത്രങ്ങൾ: വാർഷ്ണേയൻ

ശ്ലോകം:

കാണുമ്പോൾ ക്ഷണമപി പിന്നിലാമശേഷം
വീണുംപോമപരിചിതൻ വ്യപേതധൈര്യം;
‘തീക്ഷ്ണേയം രഥഗതിവേഗശക്തി‘യെന്നും
വാർഷ്ണേയൻ വലിയൊരു ചിന്ത പൂണ്ടു ചൊന്നാൻ.

പല്ലവി:


ആരയ്യാ! ഈ ബാഹുകൻ
ദേവേന്ദ്രസൂതനോ! പാർക്കിൽ ആരയ്യോ!

അനുപല്ലവി:

വീരാധിവീരൻ കോസലപതി-
സാരഥിയായി ഭൂതലേ വാണിടുന്നോനിവൻ

ചരണം 1:

ആർക്കു പാർക്കിൽ നൈപുണ്യമേവം, മ-
റ്റാർക്കുമേ പാരിൽ കണ്ടീല ഞാനോ,
നേർക്കുനേരെ നിഖിലവും വിദ്യാ
വാക്കിനുള്ളൊരു കൗശലവും,
ഇല്ല തമ്മിലകലവും താരതമ്യശകലവും,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

ചരണം 2:

മാർഗ്ഗം പാർക്കിലങ്ങോളം നന്നു
പാർക്കാവോന്നെ,ല്ലാമൊടുക്കമടുക്കത്തു
തേർക്കു, വേഗമനുപമം, ഇതു
നോക്കുവാൻപോലുമാളല്ലേ,
ഇക്കർമ്മത്തിൽനാമല്ലെ, പരിശ്രമിപ്പോരില്ലേ,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

ചരണം 3:

മൂഢനാകിൽ ഞാനത്രേ പാരിൽ
പ്രൗഢപരിചയം കൂടിവസിച്ചിട്ടും,
പാടവംകണ്ടു രസിച്ചിട്ടും, തമ്മി-
ലൂഢസൗഹൃദം രമിച്ചിട്ടും
തേടീടിനേനില്ലൊട്ടും ശങ്കാലവം, ഇതു കഷ്ടം,
ഈഷലെന്തിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.

അരങ്ങുസവിശേഷതകൾ: 

ബാഹുക വേഗ്ഗം കണ്ട് വാർഷ്ണേയൻ്റെ ആത്മഗതം.