രാഗം : ദ്വിജാവന്തി
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : തോഴി(മാർ)
ചരണം 2:
മിന്നൽക്കൊടിയിറങ്ങി മന്നിലേ വരികയോ? വിധു-
മണ്ഡലമിറങ്ങി ക്ഷിതിയിലേ പോരികയോ?
സ്വർണ്ണവർണ്ണമാമന്നം പറന്നിങ്ങുവരികയോ?
കണ്ണുകൾക്കിതു നല്ല പീയൂഷഝരികയോ?അർത്ഥം: (ആകാശത്തു നോക്കി) മിന്നൽക്കൊടി മന്നിലേക്കിറങ്ങി വരികയാണോ? ചന്ദ്രമണ്ഡലം ഭൂമിയിലേക്കു പോരികയാണോ? സ്വർണനിറമുള്ള ഒരു അരയന്നം പറന്നു വന്നതാണോ? കണ്ണുകൾക്ക് ഈ കാഴ്ച അമൃതപ്രവാഹമാകുന്നുവോ?)
(ഹംസം പ്രവേശിക്കുന്നു.)
അരങ്ങുസവിശേഷതകൾ:
ഹംസം അല്പം അകലെ വന്നിറങ്ങുന്നു.