രംഗം പന്ത്രണ്ട് : സ്വയംവരമണ്ഡപം
രാഗം : പൊറനീര
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : യമൻ (ധർമ്മരാജാവ്)
ദമയന്തിയെ ഞാൻ നിൻ്റെ ദയിതയാക്കുവാൻ വന്നു;
മമ ചിന്തിതം സാധിച്ചു, തരുവാൻ വരങ്ങളെ ഞാൻ;
ആപത്തിലും നിൻബുദ്ധി അധർമ്മവിമുഖിയാകും;
ആയത്തയാകും നിങ്കലായുധവിദ്യയെല്ലാം.
അർത്ഥം:
സാരം:
ദമയന്തിയെ നിൻ്റെ ദയിതയാക്കുവാനായി ഞാൻ വന്നതാണ്. എൻ്റെ ആഗ്രഹം സാധിച്ചു. ഞാനും വരങ്ങൾ തരാം. ആപത്തിലും നിൻ്റെ ബുദ്ധി അധർമ്മത്തിലേക്കു പോകില്ല. ആയുധവിദ്യകളെല്ലാം നിനക്കു വശമാകുകയും ചെയ്യും.