രംഗം പന്ത്രണ്ട് : സ്വയംവരമണ്ഡപം
രാഗം : പൊറനീര
താളം : ചെമ്പട
ആട്ടക്കഥ : നളചരിതം ഒന്നാം ദിവസം
കഥാപാത്രങ്ങൾ : സരസ്വതി
കനക്കുമർത്ഥവും സുധ കണക്കേ പദനിരയും
അനർഗ്ഗളം യമകവും അനുപ്രാസമുപമാദി
ഇണക്കംകലർന്നു രമ്യം ജനിക്കും നൽസാരസ്വതം
നിനക്കും നിൻദയിതയ്ക്കും നിനയ്ക്കുന്നവർക്കും നിന്നെ.
അർത്ഥം:
സാരം:
വർദ്ധിക്കുന്ന അർദ്ധവും മധുരമായ പദനിരയും യമകം, അനുപ്രായം, ഉപമ തുടങ്ങിയ അലങ്കാരങ്ങളും തടവില്ലാതെ കലർന്നുള്ള സുന്ദരമായ നല്ല ഭാഷ നിനക്കും നിൻ്റെ ദയിതയ്ക്കും നിന്നെ നിനയ്ക്കുന്നവർക്കും ഉണ്ടാകും.
(ഈ ശ്ലോകം ഉണ്ണായിവാര്യരുടെ സാഹിത്യനിപുണതയെ സൂചിപ്പിക്കാൻ പലരുംമുദ്ധരിച്ചിട്ടുണ്ട്)
അരങ്ങുസവിശേഷതകൾ:
എല്ലാവരെയും വന്ദിച്ച് നളദമയന്തിമാർ രംഗമധ്യത്തിൽ നില്ക്കുമ്പോൾ രംഗം അവസാനിപ്പിച്ച് ദേവന്മാരും സരസ്വതിയും ഭീമരാജാവും പിന്നിലേക്ക് നീങ്ങി രംഗം വിടുന്നു. മേളം അവിടെ കലാശിച്ച് നളദമയന്തിമാർ തൊഴുതു നിന്ന് ധനാശി.