ആട്ടക്കഥകൾ

  1. Home
  2. Docs
  3. ആട്ടക്കഥകൾ
  4. കല്യാണസൗഗന്ധികം
  5. മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍

മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍

രാഗംമാരധനാശി

താളംചെമ്പട 16 മാത്ര

ആട്ടക്കഥകല്യാണസൌഗന്ധികം

കഥാപാത്രങ്ങൾകപട ബ്രാഹ്മണൻ

മഹാസുരോ വീക്ഷ്യ വിപശ്ചിതസ്താന്‍
മഹീസുരാകാര തിരോഹിതാത്മാ
വിഹീയമാനായുരുവാച ഗത്വാ
മഹനീയമാനാനതി മോഹയംസ്താന്‍
 പല്ലവി
 
മാനവേന്ദ്രന്മാരേ കേള്‍പ്പിന്‍ മാമകവചനം

ചരണം 1
മാന്യരാം നിങ്ങളോടൊത്തു മന്നിലെല്ലാം സഞ്ചരിപ്പാന്‍
മാനസമതിലാഗ്രഹം മന്നവരെ വളരുന്നു
  അർത്ഥം: 

മഹാസുരോ വീക്ഷ്യ:
ആയുസ്സറ്റവനായ ആ മഹാസുരന്‍ വിദ്വാന്മാരും പൂജ്യരുമായ പാണ്ഡവരെ കണ്ട് ബ്രാഹ്മണാകാരത്താല്‍ സ്വരൂപം മറച്ച് അടുത്തുചെന്ന് അവരെ മോഹിപ്പിക്കവണ്ണം ഇങ്ങിനെ പറഞ്ഞു.
 

മാനവേന്ദ്രന്മാരെ:
രാജാക്കന്മാരേ, എന്റെ വചനത്തെ കേട്ടാലും. രാജാക്കന്മാരേ, മാന്യരായ നിങ്ങളോടോത്ത് ഭൂമിയിലെല്ലാം സഞ്ചരിക്കുവാന്‍ മനസ്സില്‍ ആഗ്രഹം വളരുന്നു.
  അരങ്ങുസവിശേഷതകൾ: 

ധര്‍മ്മപുത്രന്‍ വലതുഭാഗത്തായി പീഠത്തിലിരിക്കുകയും പാഞ്ചാലി അദ്ദേഹത്തിനരികില്‍ വലതുവശത്തായി നില്‍ക്കുകയും ചെയ്യുന്നു. ഇടത്തുവശത്തുകൂടി ‘കിടതകധിം,താം’ മേളത്തിനൊപ്പം പ്രവേശികുന്ന കപടബ്രാഹ്മണനെ കാണുന്നതോടെ ധര്‍മ്മപുത്രന്‍ എഴുന്നേറ്റ് വന്ദിച്ച്, ഇരിക്കുവാന്‍ പറഞ്ഞിട്ട് വീണ്ടും പീഠത്തില്‍ ഇരിക്കുന്നു. ബ്രാഹ്മണന്‍ അനുഗ്രഹിച്ചശേഷം പദാഭിനയം ആരംഭിക്കുന്നു.